ന്യൂദല്‍ഹി: വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീം കോടതി.
ജസ്റ്റീസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി.പന്ത് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് അഭിപ്രായം. ആധുനിക കാലത്ത് ഇത്തരം ബന്ധങ്ങള്‍ സമൂഹത്തില്‍ സ്വീകാര്യമാണ്.
പൊതുപ്രവര്‍ത്തകരുടെ സ്വകാര്യ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്നത് അപകീര്‍ത്തിയായി പരിഗണിക്കാമോ എന്ന് പരിശോധിക്കവെയാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്.
പൊതുപ്രവര്‍ത്തകരുടെ വ്യക്തിജീവിതത്തില്‍ പൊതുജനങ്ങള്‍ ഇടപെടേണ്ടതില്ലെന്നും അത്തരം നടപടികള്‍ പൊതു താത്പര്യമെന്ന് പരിഗണിക്കാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്താഗി കോടതിയെ അറിയിച്ചു.
അപകീര്‍ത്തി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയെ എതിര്‍ത്ത എ.ജി നിയമം എടുത്തുമാറ്റുന്നത് സമൂഹത്തില്‍ അരാജകത്വം കൊണ്ടുവരുമെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: