ലണ്ടന്‍: വിദേശ ഇന്ത്യക്കാരുടെ സംഘടനയായ സംസ്കൃതി യുവ സങ്സ്തയുടെ ‘ഭാരത് ഗൗരവ്’ പുരസ്കാരം ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്.
ജൂലൈ 25ന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ധ്യാന്ചന്ദിനുവേണ്ടി അദ്ദേഹത്തിന്റെ മകനും മുന്‍ താരവുമായ അശോക് കുമാര്‍ പുരസ്കാരം ഏറ്റുവാങ്ങും.
കുടുംബത്തിനാകെ അഭിമാന നിമിഷം. ഈ പുരസ്കാരം നമ്മളെ സംബന്ധിച്ചടത്തോളം മഹനീയം. ഇന്ത്യയ്ക്ക് പുറത്തും ധ്യാന്ചന്ദിനുള്ള സ്വീകാര്യത അതു വെളിപ്പെടുത്തുന്നു, അശോക് കുമാര്‍ പറഞ്ഞു. ലോക ഹോക്കിയിലെ എക്കാലത്തെയും മഹാനായ കളിക്കാരിലൊരാളായ ധ്യാന്‍ചന്ദ് ഇന്ത്യയുടെ മൂന്നു ഒളിംപിക് സ്വര്‍ണ നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു.
1936ലെ ബെര്‍ലിന്‍ ഒളിംപിക്സില്‍ ധ്യാന്‍ചന്ദിന്റെ മാറ്ററിഞ്ഞ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ അദ്ദേഹത്തെ ജര്‍മന്‍ ടീമിനുവേണ്ടി കളിക്കാന്‍ ക്ഷണിക്കുകപോലുമുണ്ടായി. അന്താരാഷ്ട്ര മത്സരങ്ങളിലെ 400 ഗോളുകളും ധ്യാന്‍ചന്ദിന്റെ മഹനീയത അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: