ന്യൂദല്‍ഹി: തലശ്ശേരി സ്വദേശിയും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. റിച്ചാഡ് ഹെ, ബംഗാളിയായ പ്രസിദ്ധ നടന് ജോര്‍ജ്ജ് ബേക്കര്‍ എന്നിവരെ ലോക്സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായി രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തു.
1952ല്‍ തലശ്ശേരിയില്‍ ജനിച്ച റിച്ചാഡ് ഹെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും കൊമേഴ്സിലും, അധ്യാപനത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തലശ്ശേരി ഗവ. ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹം വിദേശത്തെ നിരവധി സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി ജോലി ചെയ്തിരുന്നു. ഷക്കീല ഹെ ആണ് ഭാര്യ. റൊമോല, റോവിന എന്നിവര്‍ മക്കളാണ്.
ജോര്‍ജ് ബേക്കര്‍ ബംഗാള്‍ സ്വദേശിയാണ്. ഒട്ടേറെ ബംഗാളി- അസാമീസ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബേക്കര്‍ 2014-ല്‍ ബിജെപിയില്‍ ചേര്‍ന്ന് ഹൗറ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കു മത്സരിച്ചിരുന്നു. സിനിമയിലെത്തും മുമ്പ് അദ്ദേഹം റെയില്‍വേയില്‍ എഞ്ചിനീയറിങ് വിഭാഗത്തിലായിരുന്നു. 1974 മുതല്‍ ബംഗാളി സിനിമയിലുണ്ട്. ചമേലി മേംസാബെന്ന ആദ്യ ചിത്രത്തിന് ദേശീയ അവാര്‍ഡു ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: