ന്യൂദല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെതിരെ പടയൊരുക്കം നടത്താന്‍ മാത്രം സമയം കണ്ടെത്തുന്ന ദല്‍ഹിയിലെ എഎപി സര്‍ക്കാര്‍ അഴിമതി വിരുദ്ധ ഹെല്പ്പ്ലൈന് പ്രവര്‍ത്തനരഹിതമാക്കി. ഏകദേശം 50,000 ഫോണ്‍ കോളുകളാണ് അഴിമതി വിരുദ്ധ സംഘത്തിന് കൈമാറാതെ ദല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സ് തടഞ്ഞത്. അഴിമതി വിരുദ്ധ സംഘത്തലവനായി എ.കെ. മീണയെ നിയമിച്ച ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി എഎപി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതാണ് സമിതിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന രീതിയിലേക്ക് മാറിയത്.
ദല്‍ഹിയിലെ അഴിമതി തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ ഏപ്രില്‍ അഞ്ചിനാണ് ഹൈല്പ്പ്ലൈന് തുടങ്ങിയത്. 1031 എന്ന നമ്പറിലേക്ക് വിളിച്ച് നല്കുന്ന പരാതി അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കൈമാറുകയാണ് പതിവ്. ഇന്നലെ വരെ ഏകദേശം രണ്ടു ലക്ഷം പരാതികള്‍ ഈ നമ്പറില്‍ ലഭിച്ചു. മീണയുടെ നിയമനത്തിനു ശേഷം വന്ന 50,000 വിളികളാണ് എഎപി സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞത്.
ദല്‍ഹി പോലീസ്, മുനിസിപ്പല്‍ കോര്പ്പറേഷന്, വിദ്യാഭ്യാസ-ഗതാഗത വകുപ്പുകള്‍, ജല ബോര്‍ഡ്, ഫയര്‍ഫോഴ്സ് എന്നിവയ്ക്കെതിരെ ഹെല്‍പ്പ്ലൈനിലൂടെ പരാതികള്‍ ലഭിച്ചിട്ടുണ്ട.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: