കോട്ടയം: സര്‍ക്കാരിന്റെ ഹിന്ദുവഞ്ചനയ്ക്കെതിരെ തുല്യനീതി-തുല്യ അവസരം എന്ന സന്ദേശവുമായി ഹിന്ദു അവകാശ സംരക്ഷണ യാത്രകള്‍ പഞ്ചായത്തുതലത്തില്‍ പര്യടനം നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു. 26 മുതല്‍ ആഗസ്റ്റ് രണ്ടുവരെയാണ് യാത്രകള്‍. സര്‍ക്കാരിന് സമര്‍പ്പിച്ച ഹിന്ദു അവകാശപത്രികയില്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഹിന്ദുക്കളുടെ ന്യായമായ അവകാശങ്ങള്‍ക്ക് നേരെ മുഖംതിരിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാര്‍ സംഘടിത മതശക്തികളുടെ സ്വാധീനവലയത്തിലാണ്. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ലംപ്സംഗ്രാന്റ് മിനിമം 1000 രൂപയാക്കണമെന്ന ന്യായമായ ആവശ്യത്തെ എതിര്‍ക്കുന്നത് ധനവകുപ്പും മന്ത്രി കെ. എം. മാണിയുമാണ്.
കയര്‍, കശുവണ്ടി, നെയ്ത്ത്, സ്വര്‍ണ്ണം, മണ്‍പാത്രനിര്‍മ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ അവഗണിക്കപ്പെട്ടതുവഴി ഹിന്ദുക്കള്‍ കൂടുതല്‍ ദരിദ്രരും ദീനരുമായി മാറി. ഓണപരീക്ഷ ഓണത്തിന് ശേഷം നടത്തുന്നതിലൂടെ ഓണാഘോഷങ്ങളെയും, ആചാരങ്ങളേയും അട്ടിമറിക്കുകയാണ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി തികഞ്ഞ വഞ്ചനയായിരുന്നു. മുന്നാക്ക വിഭാഗത്തിലെ പിന്നാക്ക ജനങ്ങളുടെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. മുന്നാക്ക വികസന കോര്പ്പറേഷന് നാഥനില്ല. ക്ഷേത്ര സ്വത്തുക്കള്‍ വന്‍തോതില്‍ കവര്‍ച്ചയ്ക്കും, ധ്വംസനത്തിനും ഇരയാവുകയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിലവറയിലെ സ്വത്ത്, ശിവരാത്രി മണപ്പുറം, തിരുവനന്തപുരം ശംഖുമുഖം, വര്‍ക്കല പാപനാശം, തിരുന്നാവായ മാമങ്കഭൂമി, തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രഭൂമി, മൂര്ക്കാനാട് ശിവക്ഷേത്രഭൂമി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ പൊതുമുതലും, മതേതര കേന്ദ്രങ്ങളും ആക്കാനുള്ള സര്‍ക്കാര്‍ നീക്കവും ശക്തമാണ്.
മതംമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷനെ സഹായിക്കുന്ന സര്‍ക്കാര്‍, ഹിന്ദുമതത്തിലേയ്ക്ക് തിരികെവരുന്നതിനെ എതിര്‍ക്കുന്നത് തികഞ്ഞ കാപട്യമാണ്. സര്‍ക്കാര്‍ ഹിന്ദുക്കളോടുള്ള അവരുടെ നിലപാട് പ്രഖ്യാപിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രധാന ജംങ്ഷനുകള്‍, പൊതിസ്ഥലങ്ങള്, ടൗണുകള്‍, എന്നിവ കേന്ദ്രീകരിച്ച് വിശദീകരണ യോഗങ്ങളും വാഹന പ്രചാരണവും സംഘടിപ്പിക്കും. പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി ആഗസ്റ്റ് 10 മുതല്‍ 13 വരെ സെക്രട്ടറിയേറ്റ് നടയില്‍ ചതുര്‍ദിന സത്യാഗ്രഹം നടത്തും.
പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. എന്‍. രവീന്ദ്രനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കല്ലറ പ്രശാന്ത്, പി. ആര്. ശിവരാജന്, സംസ്ഥാന സെക്രട്ടറിമാരായ എം. വി. ഉണ്ണികൃഷ്ണന്, ആര്. എസ്. അജിത്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: