കുട്ടമ്പുഴ: ആനവേട്ടക്കേസില്‍ മഹാരാഷ്ട്രയിലെ തോട്ടം ഉടമ മനോജ് അറസ്റ്റില്‍. മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് അറസ്റ്റ്. വൈകിട്ട് മനോജിനെ കോടതിയില്‍ ഹാജരാക്കും .
ഇടമലയാര്‍ വനമേഖലകളില്‍ ആനവേട്ട നടത്തിയ കേസിലെ പ്രധാന പ്രതിയായ ഐക്കരമറ്റം വാസുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യക്കുറിപ്പും ലഭിച്ചു.
വാസുവും കൂട്ടരും ചേര്‍ന്ന് 26 ആനകളെ വേട്ടയാടി കൊന്നതായി മൊഴിയുണ്ടായിരുന്നു. ആനവേട്ട കേസില്‍ പിടിയിലായ കുഞ്ഞുമോന് എന്നയാളാണ് ഇതുസംബന്ധിച്ച മൊഴി നല്‍കിയത്.
കുട്ടമ്പുഴ വനത്തില്‍ മാത്രം 12 ആനകളെ കൊന്നതായി കുഞ്ഞുമോന് നല്കിയ മൊഴിയിലുണ്ട്. ഈ സംഘം അന്യ സംസ്ഥാനങ്ങളിലും ആനവേട്ട നല്‍കിയതായി മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: