ലഖ്നൗ: പതിനനഞ്ചാം വയസില്‍ ബിരുദാനന്തര ബിരുദം നേടിയ സുഷ്മ വര്‍മ്മ പിച്ച്ഡിക്ക് തയ്യാറെടുക്കുന്നു. ഇത്രയും ചെറു പ്രായത്തില്‍ ഭാരതത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെയാളാണ് സുഷ്മ.
ലഖ്നൗവിലെ ബാബ സാഹെബ് ഭീംറാവു അംബേദ്കര്‍ സര്‍വ്വകലാശാല നടത്തിയ പിഎച്ച്ഡി പ്രവേശന പരീക്ഷയില്‍ ഏഴാം റാങ്കോടെയാണ് സുഷ്മ പാസായത്. എന്നാല്‍ നിലവില്‍ ഇവിടെ നാലു സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്.
എന്നിരുന്നാലും അപൂര്‍വ്വ പ്രതിഭയായ സുഷ്മയ്ക്ക് ഈ വര്‍ഷം തന്നെ പിഎച്ച്ഡി പ്രവേശനം സാധ്യമാക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. സുഷ്മയിലെ പ്രതിഭയെ വളര്‍ത്തിയെടുക്കേണ്ടതാണ്. രാജ്യത്തിനു തന്നെ മുതല്ക്കൂട്ടാണിതെന്നും പഠനത്തിനായുള്ള ഹോസ്റ്റല്‍ സൗകര്യവും സ്കോളര്‍ഷിപ്പും നല്‍കുമെന്നും ബിബിഎയു അറിയിച്ചു.
സര്‍വ്വകലാശാലയിലെ ശുചീകരണത്തൊഴിലാളി തേജ് ബഹാദൂറിന്റെ മകളാണ് സുഷ്മ. ഇവരുടെ സഹോദരങ്ങളും ചേച്ചിയുടെ പാതയില്‍ തന്നെയാണ്. 14 വയസ്സുകാരനായ ശൈലേന്ദ്ര ബിസിഎ പൂര്‍ത്തിയാക്കിയശേഷം ബംഗളൂരുവില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയാണ്.
സുഷ്മയുടെ മൂന്നു വയസ്സുള്ള അനുജത്തി രാമായണം അനായാസം വായിക്കും.
പതിമൂന്നാം വയസ്സില്‍ ബിഎസ്സി മൈക്രോബയോളജിയില്‍ ബിരുദം കരസ്ഥമാക്കിയശേഷം അവര്‍ ബാഹുവില്‍ തന്നെ ബിരുദാനന്തരബിരുദത്തിനുള്ള പ്രവേശനം നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: