തിരുവനന്തപുരം: ബാലരാമപുരത്തിനു സമീപം പള്ളിച്ചലില്‍ സ്വമ്മിംഗ് പൂള് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ കൂടുതല്‍ സുരക്ഷാചുമതലയുള്ള കമാന്റോകളെ നിയോഗിച്ചു. സമ്മേളനത്തിനെത്തുന്ന പൊതുജനങ്ങളെ ആവശ്യമെങ്കില്‍ കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കും. പള്ളിച്ചലില്‍ ഉണ്ടായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്റിലിജന്‍സ് വിഭാഗത്തിനും സുരക്ഷാവിഭാഗത്തിനു പ്രത്യേക നിര്‍ദ്ദേശം നല്കി.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ കനത്ത സുരക്ഷയായിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ആശാവര്‍ക്കര്‍മാരുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷാ പദ്ധതിയുടെ പരിപാടിയില്‍ കറുത്തഷാള് ധരിച്ച് എത്തിയ ആശാവര്‍ക്കമാരെ സ്റ്റേജിന് അടുത്തേക്ക് പോകുന്നത് പോലീസ് തടഞ്ഞു. മെറ്റല്‍ ഡിക്ടറ്റര്‍ വഴിയായിരുന്ന സമ്മേളനത്തിന് എത്തിയവരെ കടത്തിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: