കൊടുങ്ങല്ലൂര്‍: ശബരിമല ക്ഷേത്രം തീയിട്ടു നശിപ്പിച്ചതിനു സമാനമായ ആക്രമണമാണ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിനു നേര്‍ക്കുണ്ടായതെന്ന് ഹിന്ദു സംഘടനാ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വര്‍. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിനു നേരെ കഴിഞ്ഞ ജൂലൈ രണ്ടിന് നടന്ന ആക്രമണത്തിലെ പ്രതികളായ സിപിഎം, എന്‍ഡിഎഫുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
ഇതരമതസ്ഥാപനങ്ങള്ക്കുനേര്ക്കാണ് ഇത്തരമൊരാക്രമണം നടന്നതെങ്കില്‍ നിയമസഭയും പാര്‍ലമെന്റും വരെ സ്തംഭിപ്പിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉപവാസ സമരം ക്ഷേത്രധ്വംസകര്ക്കും അവരുടെ കൂട്ടാളികള്‍ക്കും കനത്ത താക്കീതായി.
കൊടുങ്ങല്ലൂരിലെ പൗരന്മാരെ രണ്ടുതരത്തില്‍ കാണുന്ന ടി.എന്‍.പ്രതാപന് എംഎല്‍എ ആരാധനാ സ്വാതന്ത്ര്യം ഹനിച്ചവരെ സംരക്ഷിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശീയസമിതി അംഗം ശോഭാ സുരേന്ദ്രന് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സെല്‍ കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ബി.ഗോപാലകൃഷ്ണന്, ചലച്ചിത്ര സംവിധായകന് അനില്‍ സി. മേനോന്, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജി. ശശിധരന്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സേവാപ്രമുഖ് സി.എം. ശശീന്ദ്രന്, വിഎച്ച്പി താലൂക്ക് സെക്രട്ടറി രാജേഷ് പ്രഭു, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് എ.ആര്. ശ്രീകുമാര്‍, ജില്ലാകമ്മറ്റിയംഗം കെ.പി. ഉണ്ണികൃഷ്ണന്, മണ്ഡലം പ്രസിഡണ്ടുമാരായ പോണത്ത് ബാബു, ടി.ബി. സജീവന് തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന സമാപനയോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം നേതാക്കളായ കെ.ആര്.വിദ്യാസാഗര്‍, കെ.എ. മനോജ്, ഷിജുവാഴപ്പുള്ളി, കെ.കെ. സുരേഷ്, ഇറ്റിത്തറ സന്തോഷ്, അഡ്വ. ഡി.ടി. വെങ്കിടേശ്വരന്, ലൈസാപ്രതാപന്, നിര്‍മ്മല രഘുനാഥ്, ഷിംജി അജിതന്, എം.കെ. രമാദേവി, പി.എസ്. അനില്‍കുമാര്‍, ശശി മേനോന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: