തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം ശബരിമല സീസണില്‍ നടന്ന കാണിക്ക മോഷണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ചങ്ങനാശ്ശേരി എന്‍.പി. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നല്കി. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാത്ത ആഭ്യന്തരവകുപ്പിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് തിരുവനന്തപുരം ഗ്രൂപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ കാണിക്ക എണ്ണുന്നതിന് ആധുനിക സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രൂപ്പ് കമ്മറ്റി പ്രസിഡന്റ് എന്‍.എസ്. ശ്രീദേവന്പോറ്റി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മഹാനഗര്‍ ബൗദ്ധിക് പ്രമുഖ് അഡ്വ ഗിരി മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍സെക്രട്ടറി കിളിമാനൂര്‍ രാകേഷ് സംഘടനാ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍, ക്ഷേത്രസംരക്ഷണസമിതി ജില്ലാ സെക്രട്ടറി ശ്രീകണ്ഠേശ്വരം ഷാജു, ഭാരവാഹികള്‍ മുല്ലൂര്‍ ശ്രീകുമാര്‍, മനോജ് മന്ദിരത്തില്‍, പാച്ചല്ലൂര്‍ വിജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി എന്‍.എസ്. ശ്രീദേവന്പോറ്റി(പ്രസിഡന്റ്), വി.കെ. സുഭാഷ്, വട്ടിയൂര്‍ക്കാവ് രാജന്(വൈസ് പ്രസിഡന്റുമാര്‍), പാച്ചല്ലൂര്‍ വിജയകൃഷ്ണന്(സെക്രട്ടറി), കരകുളം കൃഷ്ണകുമാര്‍(ജോയിന്റ് സെക്രട്ടറി),വലിയശാല സോമശേഖരന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: