തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ടി.എന്‍. പ്രതാപന് എംഎല്‍എ നടത്തിയ ഉപവാസത്തില്‍ വന്ദേമാതരത്തിന് അവഹേളനം. ദേശീയ ഗീതം ആലപിക്കുമ്പോള്‍ ടി.എന്‍. പ്രതാപനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും എഴുന്നേറ്റ് നില്‍ക്കാതെ അനാദരവ് പ്രകടിപ്പിക്കുകയായിരുന്നു. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് മാത്രമാണ് വന്ദേമാതര വേളയില്‍ എഴുന്നേറ്റ് നിന്നത്. എംഎല്‍എയുടെ നടപടിയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ദേശീയ ഗീതത്തെ അവഹേളിച്ച പ്രതാപന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ. നഗേഷ്പറഞ്ഞു. ദേശീയതയെ അവഹേളിച്ച പ്രതാപന് എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് സംസ്ഥാന സെല്‍കോഡിനേറ്റര്‍ അഡ്വ.ബി. ഗോപാലകൃഷ്ണന് പ്രസ്താവിച്ചു.
അക്രമ രാഷ്ട്രീയത്തിന്റെ പേരിലാണ് ഉപവാസം നടത്തിയത്. ഇത് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാനുള്ള ഗുഢനീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതിയായ സിപിഎം ലോക്കല്‍ സെക്രട്ടറിയായ ജൈത്രനെ പോലീസ് ഉദ്യോഗസ്ഥരോട് ഒന്നിച്ച് ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രതാപന് ഉപവാസം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: