തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടുമാസത്തെ ഓണറേറിയം കുടിശിക ഉടന്‍ വിതരണം ചെയ്യുമെന്നും ഇതിനായി 21 കോടി അനുവദിച്ചതായും മന്ത്രി കെ.എം. മാണി അറിയിച്ചു. ആശാകിരണം പദ്ധതിയുടെ കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് ആനുകൂല്യവിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആശാ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ പരിഗണന കിട്ടുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. അങ്കണ്‍വാടി അദ്ധ്യാപകര്‍, ഹെല്‍പ്പര്‍മാര്‍, പാര്‍ട്ട്ടൈം സ്വീപ്പര്‍മാര്‍ തുടങ്ങിയവരുടെ കാര്യത്തിലും പ്രത്യേക പരിഗണന നല്‍കും. മാനസിക വൈകല്യമുള്ള കുട്ടികളുടെ കണക്ക് പഞ്ചായത്ത് തലത്തില്‍ ശേഖരിച്ചിട്ടുണ്ട്. അവര്‍ക്കു വേണ്ടിയും സര്‍ക്കാര്‍ ചില പദ്ധതികള്‍ ആലോചിക്കുന്നുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.
ശിശുസൗഹൃദ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത് ഏറെ അഭിമാനകരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.
ആശാ പ്രത്യേക അവാര്‍ഡ് വിതരണം മന്ത്രി കെ.പി. മോഹനനും ജില്ലാ ആശാ അവാര്‍ഡ് വിതരണം മന്ത്രി ഡോ എം.കെ. മുനീറും നിര്‍വ്വഹിച്ചു. കോര്പ്പറേഷന് മേയര്‍ അഡ്വ കെ. ചന്ദ്രിക, ചലച്ചിത്ര നടി അനുശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ നിത വിജയന്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ബി. ഉണ്ണികൃഷ്ണന്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് റീജിയണല്‍ മാനേജര്‍ ഡോ ബി. ബൈജു, വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ എസ്. ജയശങ്കര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ജി. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മരണമടഞ്ഞ ആശമാരുടെ കുടുബങ്ങള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: