തിരുവനന്തപുരം: സര്‍ക്കാരും ജുഡീഷ്യറിയുമായി നല്ല ബന്ധമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജഡ്ജിക്കെതിരായ പരാമര്‍ശം തര്‍ക്കമായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജഡ്ജി നടത്തിയ വിമര്‍ശനങ്ങളെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
അദ്ദേഹം
ജഡ്ജി നടത്തിയ വിമര്‍ശനങ്ങള്‍ രൂക്ഷമായ ഭാഷയില്‍ ആയതു കൊണ്ടാണ് പ്രതികരണവും രൂക്ഷമായത്. ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായത് ശരിയായില്ല എന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം കൊച്ചിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ വലിയ നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും സര്‍ക്കാരിന്റെ നന്ദി. തുടര്‍ന്നും പിന്തുണ തേടുന്നു.
ഇത്തരത്തിലുള്ള കാര്യങ്ങളെ സര്‍ക്കാര്‍ തുടര്‍ന്നും സഹായിക്കുമെന്നും, നീലകണ്ഠശര്‍മയുടെ കുടുംബത്തോട് പ്രത്യേകനന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കൊച്ചിയില്‍ നടന്ന മാത്യു അച്ചാടന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമെന്ന് ഡോ.ജോസ് ചാക്കോ പെരിയപുറം. ആറുമണിക്കൂര്‍ സമയമെടുത്താണ് ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടു ദിവസത്തിനകം മാത്യുവിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയേക്കും.
ശ്രീചിത്ര ആശുപത്രിയില്‍ മസ്തിഷ്കമരണം സംഭവിച്ച പാറശാല സ്വദേശി അഡ്വ. എസ്. നീലകണ്ഠശര്‍മയുടെ ഹൃദയം പുറത്തെടുത്ത് കൊച്ചിയിലെ രോഗിക്ക് എത്തിക്കാനായി ഇന്ത്യന്‍ നാവികസേനയുടെ ഡോണിയര്‍ വിമാനമാണ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: