തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയെ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്സ്കൂളിലാണ് സംഭവം.
കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
ശിരോവസ്ത്രം മാറ്റിയാല്‍ പരീക്ഷയെഴുതിക്കാമെന്ന് അധികൃതര്‍
പറഞ്ഞിരുന്നു. എന്നാല്‍ പ്രത്യേക മുറി അനുവദിക്കാമോയെന്ന് അന്വേഷിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ലെന്നും സെബ പറഞ്ഞു.
പരീക്ഷയെഴുതാന്‍ കഴിയാത്തതിനാല്‍ മെഡിക്കല്‍ ബിരുദമെന്നസ്വപ്നം ഉപേക്ഷിക്കുകയാണെന്നും സെബ പറഞ്ഞു. നിയമനടപടികള്‍ എടുക്കുമോയെന്ന ചോദ്യത്തിന് സഭാധികാരികളുടെ തീരുമാനം അനുസരിച്ച പ്രവര്‍ത്തിക്കുമെന്നും അവര്‍
കൂട്ടിച്ചേര്‍ത്തു
പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്കു ഡ്രസ് കോഡ് നിര്‍ദേശിച്ചുള്ള സിബിഎസ്ഇ ഉത്തരവു ചോദ്യംചെയ്ത് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ (എസ്ഐഒഐ) നല്കിയ പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു.
ചിലതരം വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ വിശ്വാസവുമായി ബന്ധപ്പെടുത്തുന്നതിനോടു യോജിക്കാനാവില്ലെന്നും ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെന്നുകണ്ട് വിശ്വാസം ഇല്ലാതാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ തടയാനായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: