കാഠ്മണ്ഡു/ഇസ്ലാമബാദ്: നേപ്പാളിലും പാകിസ്ഥാനിലും ശക്തമായ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 12.05 ന് കാഠ്മണ്ഡുവിന് 75 കിലോമീറ്റര്‍ കിഴക്ക് മാറി ഢോലാഖ ജില്ലയിലാണ് ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ഏപ്രില്‍ 25 നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ ഒമ്പതിനായിരത്തോളം പേര് മരിച്ചിരുന്നു. ഇതിന് ശേഷം 355 തുടര്‍ചലനങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
പാകിസ്ഥാനില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ചലനം ഉണ്ടായത്. ഇസ്ലാമബാദിന് വടക്ക് കിഴക്കുള്ള മാര്‍ഗല്ല കുന്നുകളാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം.
ഇസ്ലാമബാദ്, റാവല്‍പിണ്ടി,പെഷവാര്‍, അബോട്ടാബാദ്, കിഴക്കന്‍ പഞ്ചാബ്, ഖൈബര്‍ പഖ്തുങ്ഖാവ പ്രവിശ്യ എന്നിവിടങ്ങളില്‍ ചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: