മുസാഫര്‍പൂര്‍: തന്നോട് ബീഹാര്‍ മുഖ്യമന്ത്രിയും ജനതാ ദള്‍ നേതാവുമായ നിതീഷ് കുമാറിനുള്ള വെറുപ്പ് സംസ്ഥാനത്തിന്റെ വികസനം സ്തംഭിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ മുസാഫര്‍പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ക്ക് എന്നോട് ഇത്രയേറെ വെറുപ്പുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് എന്റെ മുറിയില്‍ കടന്നുവന്ന് എന്റെ കരണത്തടിക്കാമായിരുന്നു, അല്ലെങ്കില്‍ എന്നെ ഞെരിച്ചുകൊല്ലാമായിരുന്നു, പക്ഷെ ഇപ്പോള്‍ ആ വെറുപ്പ് കാരണം ബീഹാറിന്റെ വികസനം പാടെ സ്തംഭിച്ചു.
മഹാപരിവര്‍ത്തന്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടുത്തതായി ഇനി ആരാണ് സര്ക്കാരുണ്ടാക്കുകയെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സമ്മേളനത്തിലെ ജനപങ്കാളിത്തം. പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനലക്ഷങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു.
അദ്ദേഹം പിന്തുണ പിന്‍വലിച്ചപ്പോള്‍ എനിക്ക് മുറിവേറ്റു, എന്നാല്‍ മഹാദളിതനായ ജിതന്റാം മാഞ്ചിക്കുള്ള പിന്തുണ അദ്ദേഹം പിന്‍വലിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രക്തത്തില്‍ തന്നെ എന്തോ കുഴപ്പമുള്ളതായി എനിക്ക് തോന്നി. മോദി പറഞ്ഞു.
ബീഹാറിന് 50000 കോടിയുടെ പ്രത്യേക പാക്കേജ് നല്‍കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ ഞാന്‍ അത് പ്രഖ്യാപിക്കും. അദ്ദേഹം പറഞ്ഞു.
സുശീല്‍കുമാര്‍ മോദി, ലോക്ജനശക്തി പാര്‍ട്ടിയിലെ രാംവിലാസ് പാസ്വാന്, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയിലെ ഉപേന്ദ്ര കുശാവ, നിതീഷുമായി തെറ്റിപ്പിരിഞ്ഞ് ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച രൂപീകരിച്ച മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: