ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള ജലോത്സവം ആഗസ്റ്റ് 31ന് കേന്ദ്രടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. അന്‍പത്തിയൊന്ന് പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്.ഉച്ചക്ക് ഒരുമണിക്ക് ജലഘോഷയാത്രയോടെ ആരംഭിക്കുന്ന ജലമേള വൈകിട്ട് 5ന് സമാപിക്കും. കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയതുപോലെ ഈ വര്‍ഷവും ആറന്മുളയുടെ തനതു പാരമ്പര്യശൈലിയില്‍ വഞ്ചിപ്പാട്ടുപാടി വേഗത്തില്‍ തുഴഞ്ഞെത്തുന്ന ബാച്ചിനെ ഫൈനല്‍ റൗണ്ടിലേക്ക് പരിഗണിക്കും.
ഫൈനല്‍ റൗണ്ടില്‍ വിജയിക്കുന്ന എ ബാച്ചിലും ബി ബാച്ചിലും പെട്ട പള്ളിയോടങ്ങള്‍ക്ക് മന്നംട്രോഫി സമ്മാനിക്കും. ജലമേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളും മറ്റുസ്ഥാപനങ്ങളും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ചയോഗം കളക്ട്രേറ്റില്‍ നടന്നു.
ജലമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.ജെ. ജോസഫ്, എ.പി. അനില്‍കുമാര്‍ എന്നിവരും എംപിമാര്‍, എംഎല്‍എമാര്‍, സാമൂഹികസാംസ്കാരിക നായകന്മാരും പങ്കെടുക്കുമെന്ന് പള്ളിയോടസേവാസംഘംഭാരവാഹികള് പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പള്ളിയോടസേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്,സെക്രട്ടറി പി.ആര്.രാധാകൃഷ്ണന്,ട്രഷറര്‍ ബി.കൃഷ്ണകുമാര്‍, മീഡിയ കണ്‍വീനര്‍മാരായ സഞ്ജീവ്കുമാര്‍, ബാബു പഴയിടം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: