മെയ് 16, 2013 രാജസ്ഥാന് റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാന് എന്നിവരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 21- നടന് വിന്ദു ധാരാ സിങ് പിടിയില്‍.
മെയ് 24- ഗുരുനാഥ് മെയ്യപ്പന് അറസ്റ്റില്‍.
മെയ് 28- ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു.
ജൂണ്‍ 2- എന്‍. ശ്രീനിവാസന് ബിസിസിഐയുടെ ചുമതലകളില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.
ജൂണ്‍ 6- രാജസ്ഥാന് റോയല്‍സ് സഹ ഉടമ രാജ് കുന്ദ്ര കുറ്റസമ്മതം നടത്തിയെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍.
സപ്തംബര്‍ 13- ശ്രീശാന്തിനെയും ചവാനെയും ബിസിസിഐ ക്രിക്കറ്റില്‍ നിന്ന് വിലക്കി.
ഒക്ടോബര്‍ 8-ഒത്തുകളിക്കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു.
2014
ഫെബ്രുവരി- മെയ്യപ്പന്, രാജ് കുന്ദ്ര എന്നിവര്‍ വാതുവെച്ചെന്നതിനു തെളിവുണ്ടെന്നു പറയുന്ന റിപ്പോര്‍ട്ട് മുദ്ഗല്‍ കമ്മിറ്റ സമര്‍പ്പിച്ചു.
മാര്‍ച്ച് 25- ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് എന്‍. ശ്രീനിവാസനോട് മാറിനില്ക്കാന് സുപ്രീം കോടതി ഉത്തരവിട്ടു.
നവംബര്‍ 14- മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ശ്രീനിവാസന്, ഐപിഎല്‍ സിഒഒ സുന്ദര്‍ രാമന്, മെയ്യപ്പന്, കുന്ദ്ര എന്നിവരുടെ പേരുകളില്‍ കോടതി പരാമര്‍ശം.
നവംബര്‍ 17- ശ്രീനിവാസന് ഒത്തുകളിക്ക് കൂട്ടു നിന്നില്ലെന്നു മുദ്ഗല്‍ കമ്മിറ്റി.
2015 ജനുവരി 22- ഐപിഎല്ലില്‍ ബിസിസിഐ അംഗങ്ങളുടെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിബന്ധന സുപ്രീം കോടതി അസാധുവാക്കുന്നു. മെയ്യപ്പനും കുന്ദ്രയ്ക്കും പുറമെ ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന് റോയല്‍സ് ടീമുകള്‍ക്കും ശിക്ഷ വിധിക്കാന്‍ ലോധ കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നു.
ജൂലൈ 14- ലോധ കമ്മിറ്റിവിധി: മെയ്യപ്പനും കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക്. സൂപ്പര്‍ കിങ്സിനെയും റോയല്‍സിനെയും രണ്ടുവര്‍ഷത്തേക്കു ഐപിഎല്ലില്‍ നിന്നും പുറത്താക്കി.
ജൂലൈ 25- ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് സുപ്രീം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: