കൊച്ചി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ കോടതി കുറ്റവിമുക്തമാക്കിയതറിഞ്ഞ് ശ്രീശാന്തിന്റെ കൊച്ചി കടവന്ത്രയിലെ വീട്ടില്‍ ആഹ്ലാദം അലതല്ലി. എല്ലാം ഈശ്വരാനുഗ്രമാണെന്നും ശ്രീശാന്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും അമ്മ സാവിത്രിദേവി പറഞ്ഞു. പ്രതിഭാശാലിയായ ഒരു ക്രിക്കറ്റ് കളിക്കാരന് വീടിന്റെ മുറ്റത്ത് മാത്രം കളിക്കേണ്ട അവസ്ഥയായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷക്കാലം. ഇടറുന്ന കണ്ഠത്തോടെ അവര്‍ പറഞ്ഞു.
ഇന്നലെ ഉച്ചമുതല്‍ ശ്രീശാന്തിന്റെ വീട് ആരാധകരുടെയും മാധ്യമ പ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരുന്നു. വിധി വന്നയുടന്‍ അമ്മ സാവിത്രി വീട്ടില്‍ കൂടി നിന്നവര്‍ക്കെല്ലാം മധുരപലഹാരം നല്കി. അച്ഛന് ശാന്തകുമാരന്‍ നായരും ആഹ്ലാദം പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: