ദ്രാസ്: ഇനിയൊരു കാര്‍ഗില്‍ ഭാരത സൈന്യം അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. അത്തരം ശ്രമങ്ങള്‍ ചെറുക്കുമെന്നും സുഹാഗ് പറഞ്ഞു. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ പതിനാറാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കരസേനാ മേധാവി. പുഷ്പാര്‍ച്ചനയ്ക്കു ശേഷം വിവിധ മത നേതാക്കള്‍ സ്മാരകത്തില്‍ ദീപം തെളിയിച്ചു.
ഈ മാസം 20നാണ് കാര്‍ഗില്‍ ദിനാചരണം തുടങ്ങിയത്. ഇന്നലെയും ഇന്നുമായാണ് പ്രധാന ചടങ്ങുകള്‍. കാര്‍ഗിലില്‍ ജീവന് വെടിഞ്ഞ ജവാന്മാരെ ഇന്നു നടക്കുന്ന ചടങ്ങില്‍ അനുസ്മരിക്കും. തുടര്‍ന്ന് ജവാന്മാരുടെ വിധവകളെ ആദരിക്കും.
1999 മെയിലാണ് കാര്‍ഗില്‍ യുദ്ധം ആരംഭിച്ചത്. ഇതിനു രണ്ടു മാസം മുമ്പ് പാക്കിസ്ഥാന് സൈന്യം കാര്‍ഗില്‍ മലനിരകളില്‍ തമ്പടിച്ചു. ഇവരെ തുരത്താനുള്ള പോരാട്ടത്തില്‍ ഓഫീസര്‍മാരും ജവാന്മാരുമടക്കം 490 പേരെ ഭാരത സൈന്യത്തിനു നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: