ഗുരുവായൂര്‍: ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ അധിവസിക്കുന്ന കോടിക്കണക്കിന് വരുന്ന ആദിവാസി സമൂഹത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരുകളുടെ ചുമതലയാണെന്ന് വനവാസി കല്യാണാശ്രമം അഖിലേന്ത്യാ കാര്യദര്‍ശി വിഷ്ണുകാന്ത് അഭിപ്രായപ്പെട്ടു. രണ്ടു ദിവസങ്ങളിലായി ഗുരുവായൂരില്‍ നടക്കുന്ന കേരള വനവാസി വികാസകേന്ദ്രം സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനപ്രദേശങ്ങളില്‍ താമസിക്കുന്ന ഈ വിഭാഗക്കാര്‍ക്ക് വീടുകളോ, വീട്ടിലേക്കുള്ള വഴികളോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യമോ കുറവാണ്. ദുര്‍ബ്ബലമായ ഈ സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വരണം. ആദിവാസി മേഖലകളില്‍ ഇത്തരം പദ്ധതികള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ വനവാസി വികാസ കേന്ദ്രത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുരേഷ്, ഗുരുവായൂര്‍ ജില്ലാ സംഘചാലക് റിട്ട.കേണല്‍ വേണുഗോപാല്‍, കെ.കെ.സത്യന്, ടി.എസ്.നാരായണന്, ആര്‍എസ്എസ് സംസ്ഥാന സേവാപ്രമുഖ് വിനോദ് തങ്കപ്പന്, പി.എന്‍. രാധാകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: