ന്യൂദല്‍ഹി:റോഡപകടങ്ങളില്‍െപ്പടുന്നവര്‍ക്ക് രാജ്യത്തെ എല്ലാ ആശുപത്രികളിളും ആദ്യ 50 മണിക്കൂര്‍ സൗജന്യ ചികിത്സ നല്കാന് പദ്ധതി സജ്ജമാകുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതിനായി റോഡ്ഗതാഗത സുരക്ഷാബില്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. റോഡപകടങ്ങളില്െപ്പടുന്ന ജീവനുകള്‍ രക്ഷപ്പെടുത്തുന്നതിനാണ് പ്രാധാന്യമെന്നും പണത്തിനല്ലെന്നും മന് കീബാത്തിന്റെ പത്താമത് റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ രാജ്യത്തെ ദേശീയപാതകളില്‍ സൗജന്യചികിത്സാ പദ്ധതി നടപ്പാക്കും. ഗുഡ്ഗാവ്, ജയ്പൂര്‍, വഡോദര മുതല്‍ മുംബയ്, റാഞ്ചി, റാണാഗഡ്, മാണ്ടിയ എന്നിവിടങ്ങളിലെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മോദി പറഞ്ഞു. എല്ലാ ജീവനുകളും പ്രിയപ്പെട്ടതാണ്.പണമുണ്ടെങ്കിലും ഇല്ലെങ്കിലും അപകടത്തില്െപ്പട്ടവര്ക്ക് ചികിത്സ ഉറപ്പാക്കും.അപകടത്തില്‍ പെട്ടയാള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നതിന് പണം തടസ്സമാകരുത്. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രികളിലെത്തിക്കുന്നതിനായി 1033 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാണ്. ഇതുപയോഗിച്ച് ജീവന് രക്ഷിക്കുന്നതിന് മറ്റൊന്നും തടസ്സമാകരുത്.
റോഡ്ഗതാഗത സുരക്ഷാ ബില്ലിനൊപ്പം ദേശീയ റോഡ് സുരക്ഷാ നയവും റോഡ് സുരക്ഷാ കര്‍മ്മപദ്ധതിയും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തുനടക്കുന്ന റോഡപകടങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഓരോ നാലുമിനുറ്റിലും ഒരാള്‍വീതം റോഡുകളില്‍ കൊല്ലപ്പെടുന്നു. മരിക്കുന്നവരില്‍ 15വയസ്സിനും 25വയസ്സിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്നതാണ് ഏറ്റവും വേദനാജനകം. റോഡ് നിയമങ്ങള്‍ അനുസരിച്ച് വേണം വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന കാര്യം വാഹനമോടിക്കുന്നവര്‍ എപ്പോഴും ഓര്‍ക്കേണ്ടതാണ്,മോദി പറഞ്ഞു.
നല്ല മഴലഭിച്ചതിനാല്‍ ഇത്തവണ കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിക്കുമെന്നും ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ 50ശതമാനത്തിലേറെ വര്‍ദ്ധനവ് ഉണ്ടായതായും മോദി പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ ത്യാഗത്തിനു മുന്നില്‍ അഭിവാദ്യം ചെയ്യുന്നതായും നമ്മുടെ ഓരോ സൈനികനും ശത്രുസൈന്യത്തേക്കാള്‍ നൂറുമടങ്ങ് ശക്തരാണെന്ന് തെളിയിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ അതിര്‍ത്തി മാത്രമല്ല യുദ്ധത്തിനായി എല്ലാഗ്രാമങ്ങളും നഗരങ്ങളും ഏകമനസ്സോടെ പങ്കുചേര്‍ന്നു. യുദ്ധത്തില്‍ പങ്കുചേര്‍ന്ന സൈനികരുടെ ത്യാഗമാണ് നമ്മുടെ രാജ്യത്തെ ലോകത്തിനുമുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നിര്‍ത്തിച്ചത്,മോദി പറഞ്ഞു.
mygov.in പദ്ധതി ഇന്നലെ ഒരുവര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷവും പ്രധാനമന്ത്രി റേഡിയോയിലൂടെ ജനങ്ങളോട് പങ്കുവെച്ചു. രണ്ടുകോടി പേരാണ് സൈറ്റ് സന്ദര്‍ശിച്ചത്. 50,000ത്തിലേറെ പേര് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. കേന്ദ്രഭരണത്തിലെ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തമാണ് ാ്യഴീ്.ശി പോര്‍ട്ടലെന്നും മോദി പറഞ്ഞു. ആഗസ്ത് 15ന് നടക്കുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ജനങ്ങളില്‍ നിന്നും ക്ഷണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: