ദ്രാസ്:ജമ്മുകശ്മീരില്‍ ഐഎസ് ഭീകരരുടെ വലിയ സാന്നിദ്ധ്യമില്ലെന്നും ചില ഇഴച്ചിലുകള്‍ മാത്രമാണ് ഉള്ളതെന്നും ഉയര്‍ന്ന സൈനിക കമാന്‍ഡര്‍ വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം അത്രവലുതല്ലായെന്നും വടക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ പറഞ്ഞു.
കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് യുദ്ധസ്മരാകത്തില് ബാഷ്പാജ്ഞലി അര്‍പ്പിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ് തുടങ്ങിയ ഭീകരര്‍ക്ക് ജനാധിപത്യ സംവിധാനങ്ങളില്‍ യാതൊരു സ്ഥാനവുമില്ലായെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ ഇവരുടെ സാന്നിദ്ധ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഐസീസും അഫ്ഗാന് താലിബാനും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാവാറുണ്ട്. അഫ്ഗാനിസ്ഥാനില്‍ സ്വാധീനം ഉണ്ടാക്കുവാനാണ് ഐഎസ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: