കൊച്ചി:പതിനെട്ടില്താഴെ പ്രായമുളള ഭിന്നശേഷിയുളള കുട്ടികള്‍ വിവിധ ആനുകൂല്യങ്ങള്‍ക്കു നല്കുന്ന അപേക്ഷകള്‍ രണ്ടുമാസത്തിനകം തീര്‍പ്പാക്കി അപേക്ഷകരെ വിവരം അറിയിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശിച്ചു.
തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി, കേരള സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍, തൃശ്ശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് സെക്രട്ടറി എന്നിവര്‍ക്കാണ് കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭാ കോശി, അംഗം എന്‍. ബാബു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
അപേക്ഷ നിരസിച്ചെങ്കില്‍ അതിന്റെ കാരണം അപേക്ഷകനെ അറിയിക്കണം. അപേക്ഷ അനുവദിച്ചെങ്കില്‍ തുക എത്രയാണെന്നും എന്നുമുതല്‍ ആനുകൂല്യം ലഭിക്കുമെന്നും അറിയിക്കണം. തൃശ്ശൂര്‍ ഒളരി സ്വദേശി ലെനില്‍ ദാസ്.ടി.ആര് നല്കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: