വടകര:ഗൃഹനാഥന്റെ മരണത്തെത്തുടര്‍ന്ന് ആലംബഹീനരായ കുടുംബത്തിന് താങ്ങായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. ഈ പദ്ധതി വഴി കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്ന ഭാരതത്തിലെ ആദ്യകുടുംബമാണ് വടകരയിലേത്.
വടകര ആയഞ്ചേരി കുണ്ടുപൊയില്‍ പരേതനായ സജീവ (43) ന്റെ കുടുംബത്തിനാണ് നരേന്ദ്രമോദിസര്‍ക്കാറിന്റെ പ്രധാനമന്ത്രി ജീവന് ജ്യോതി ബീമായോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നീ പദ്ധതികള്‍ ആശ്വാസമായത്.
ഈ പദ്ധതിയിലെ രാജ്യത്തെയും സംസ്ഥാനത്തെയും ആദ്യ ഗുണഭോക്താവാണ് സജീവന്റെ കുടുംബം. ഹൃദ്രോഗിയായ സജീവന് ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് ആയഞ്ചേരി കനറാബാങ്ക് മുഖേന ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ അംഗമായത്. തയ്യല്‍ തൊഴിലാളിയായ സജീവന് സിബി 79602525 നമ്പര്‍ പോളിസിയാണ് എടുത്തത്.
അസുഖം മൂര്ച്ചതിനെത്തുടര്ന്ന് ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് സജീവന് മരിച്ചത്. ഇന്‍ഷൂറന്‍സ് പരിരക്ഷയായ രണ്ടു ലക്ഷം രൂപ ക്ലെയിം നമ്പര്‍ 9ഇ708 ല്‍ കുടുംബത്തിന് ലഭിക്കും.ഭാര്യ മോളിയാണ് അവകാശി. കുട്ടികളുടെ പഠനമടക്കമുള്ള കാര്യങ്ങള്‍ക്ക് പണമില്ലാതെ വിഷമിച്ചിരിക്കുന്ന സമയത്താണ് ഇന്‍ഷ്വറന്‍സ് ലഭിച്ചത്. ഇതു വഴി തനിക്ക് വലിയ ആശ്വാസമാണ് ഉണ്ടായതെന്ന് മോളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: