തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ത്തിയതില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍. താല്‍ക്കാലിക ജീവനക്കാരാണ് കുറ്റക്കാര്‍. അതേസമയം സെന്‍സര്‍ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇതില്‍ പങ്കില്ല.
താല്‍ക്കാലിക ജീവനക്കാരനായ അരുണ്‍കുമാറാണ് സിനിമ ലാപ്ടോപ്പില്‍ പകര്‍ത്തിയത്. അയാളെ ലതീഷ്, കുമാരന് എന്നിവരാണ് സഹായിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും ആന്റി പൈറസി സെല്‍ വെളിപ്പെടുത്തി.
അതേസമയം, മുന്‍പും പല ചിത്രങ്ങളും ചോര്‍ന്നിട്ടുണ്ടെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ലെന്നും സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രേമം സെന്‍സര്‍ കോപ്പി ചോര്‍ന്നതു വിവാദമായതോടെ ഇവര്‍ മൂന്നുപേരും ജോലിയില്‍ നിന്ന് രാജിവച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വിവരങ്ങള്‍ പുറത്തുവന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: