ന്യൂദല്‍ഹി: പഞ്ചാബിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ -പാക് അതിര്‍ത്തിയില്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.
പാകിസ്താനില്‍നിന്ന് രണ്ടുദിവസംമുമ്പ് നുഴഞ്ഞുകയറിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന സൂചനയെത്തുടര്‍ന്നാണിത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും ആഭ്യന്തര മന്ത്രാലയം കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും രാജ്നാഥ് സിങ് അറിയിച്ചു.
ആഭ്യന്തര സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും വിവരങ്ങള്‍ തന്നെ ധരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബില്‍ ആക്രമണം നടത്തിയ ഭീകരര്‍ ആരെയും ബന്ദികളാക്കിയിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
സൈന്യവും എന്‍.എസ്.ജി കമാന്‍ഡോകളും ചേര്‍ന്നാണ് ഭീകരരെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെയും സുപ്രധാന ഓഫീസുകളുടെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: