ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കു സുപ്രീം കോടതി നോട്ടീസയച്ചു. ജയലളിതയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്കിയ അപ്പീലിലാണു നടപടി.
അതേസമയം, ജയലളിതക്കെതിരായ കര്‍ണാടക ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.സി.ഘോസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ മറ്റു പ്രതികളായ ശശികല, സുധാകരന്, ഇളവരശി എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിനു കുറ്റാരോപിതര്‍ നല്കുന്ന മറുപടി പരിഗണിച്ചായിരിക്കും തുടര്‍നടപടികളെന്നു സുപ്രീം കോടതി വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനകേസില്‍ ജയലളിതയെ നാലു വര്‍ഷം തടവിനും നൂറ് കോടി രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. എന്നാല്‍, കര്‍ണാടക ഹൈക്കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ജയലളിതയുടെ ആസ്തി കണക്കാക്കിയത് തെറ്റായ രീതിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജയയുടെ സ്വത്ത് സമ്പാദ്യം 34.5 ശതമാനം ആണെന്നും സമ്പാദ്യം 66.5 കോടി രൂപയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍, ഹൈക്കോടതി കണ്ടെത്തിയത് ഇത് യഥാക്രമം 8.12 ശതമാനവും 2.82 കോടിയുടെ ആസ്തിയാണെന്നുമായിരുന്നു. ജയലളിതയെ കൂടാതെ തോഴി വി.എന്‍.ശശികല, ജയയുടെ വളര്‍ത്തു മകന് വി.എന്‍.സുധാകരന്, ഇളവരശി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: