ന്യൂദല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിവച്ചു. ഈമാസം 30ന് വധശിക്ഷ നടപ്പിലാക്കാനുള്ള ടാഡാകോടതി ഉത്തരവ് ചോദ്യം ചെയ്താണ് യാക്കൂബ് മേമന് സുപ്രീം കോടതിയെ സമീപിച്ചത്.
ജഡ്ജിമാരായ അനില്‍ ആര്. ദവെ, കുര്യന് ജോസഫ് എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്. പിഴവു തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കുന്നതിനു മുന്‍പേ തനിക്കു മരണ വാറന്റ് നല്കിയ ടാഡാ കോടതി നടപടി സ്വാഭാവിക നീതി നിഷേധിക്കലാണെന്ന വാദമാണു ഹര്‍ജിയില്‍ യാക്കൂബ് മേമന് ഉന്നയിച്ചിട്ടുള്ളത്.
എന്നാല്‍, രാഷ്ട്രപതിയും മഹാരാഷ്ട്ര ഗവര്‍ണറും ദയാഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മേമന് ഇനിയും കോടതിയെ സമീപിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് വെള്ളിയാഴ്ച കോടതി പിരിയുന്നതിന് തൊട്ടുമുമ്പ് മേമന്റെ അഭിഭാഷകന് രാജു രാമചന്ദ്രന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോടഭ്യര്ഥിച്ചിരുന്നു.
അതിനിടെ യാക്കൂബ് മേമന്റെ വധശിക്ഷ ജീവപര്യന്തം തടവായി കുറക്കണമെന്നാവശ്യപ്പെട്ട് വിവിധരംഗങ്ങളിലെ 40 പ്രമുഖര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: