മലപ്പുറം: ജില്ലയില്‍ ക്ഷേത്രഭൂമിക്ക് പുറമെ സര്‍ക്കാര്‍ ഭൂമിയും വന്‍തോതില്‍ കൈയ്യേറുന്നു. സ്വകാര്യവ്യക്തികളേക്കാള് കൂടുതല്‍ മുസ്ലിംമത സംഘടനകളാണ് കയ്യേറ്റം നടത്തുന്നത്. പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കലില്‍ ഒരു മുസ്ലിം സംഘടന ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം കയ്യേറി പള്ളി പണിയുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മലപ്പുറം മുണ്ടുപറമ്പിന് സമീപം ക്രിസ്തീയ ദേവാലയം ഒരു മീറ്ററോളം റോഡ് കയ്യേറി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയിലേക്കുള്ള കടന്നുകയറ്റം വ്യാപകമാണ്. രാഷ്ട്രീയ സ്വാധീനമുള്ളവരാണ് കയ്യേറ്റക്കാരില്‍ പലരും അതുകൊണ്ട് തന്നെ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരും തയ്യാറാവുന്നില്ല. ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ മാറ്റിമറിക്കാന്‍ സ്വാധീനമുള്ള മുസ്ലിംമത വിഭാഗമാണ് കയ്യേറ്റത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്താണ് കൂടുതല്‍ കയ്യേറ്റങ്ങള്‍ നടക്കുന്നത്. ഈ സമയം കയ്യേറ്റക്കാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ സംരക്ഷണം ഉറപ്പാണ്.
പരപ്പനങ്ങാടിയില്‍ പിഡബ്യൂഡിയുടെ സ്ഥലം സ്വകാര്യ ഫാക്ടറി കയ്യേറിയിട്ടുണ്ട്. പ്രസിദ്ധമായ മാമാങ്കം നടന്നിരുന്ന തിരുന്നാവായയിലെ സ്ഥലം സര്‍ക്കാര്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ ഈ ഭൂമിയുടെ ഭൂരിഭാഗവും കയ്യേറിയ നിലയിലാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍ പോലും അടുത്തകാലത്തുണ്ടായി. മലപ്പുറം നഗരത്തില്‍ ക്രിസ്തീയ ദേവാലയത്തിന് ശ്മശാനം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചു നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് കരുവാരക്കുണ്ടിലെ കേരള ആര്‍ത്തല എസ്റ്റേറ്റ്. ഇത് പാട്ടത്തിന് നല്‍കിയിരുന്നു. പക്ഷേ പാട്ടക്കാലാവധി അവസാനിച്ചിട്ടും സര്‍ക്കാരിന് കൈമാറിയിട്ടില്ല. നിലമ്പൂര്‍ കോവിലകത്തിന്റെ ഏക്കറുകണക്കിന് ഭൂമി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കയ്യേറിയിട്ടുണ്ട്.
നിരവധി പരാതികളുണ്ടായിട്ടും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ കോവിലകത്തിന്റെ ഭൂസ്വത്ത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നില്ല. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ പ്രദേശം. മണ്ഡലത്തില്‍ സ്വാധീനമുള്ള മാനന്തവാടി രൂപതയുടെ കീഴിലുള്ളവരാണ് കയ്യേറ്റക്കാരില്‍ ഭൂരിഭാഗവും. വോട്ടിന് വേണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് ഇവിടുത്തെ ഇടത് വലത് മുന്നണികള്‍. തിരുനാവായ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് ഏറ്റെടുത്ത സ്ഥലം വരെ കയ്യേറിയതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: