ന്യൂദല്‍ഹി: പഞ്ചാബിലെ ഭീകരാക്രമണം ഇന്ത്യ- പാക്കിസ്ഥാന് ക്രിക്കറ്റ് ബന്ധത്തെയും പിടിച്ചുലയ്ക്കുന്നു. രാജ്യസുരക്ഷ അടിയറവച്ച് ക്രിക്കറ്റ് കളിക്കാനില്ലെന്ന് പിസിബിയോട് (പാക് ക്രിക്കറ്റ് ബോര്‍ഡ്) ബിസിസിഐ വ്യക്തമാക്കി.
നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന സംഭവങ്ങളുണ്ടായാല്‍ ക്രിക്കറ്റ് നടക്കില്ലെന്ന് പാക്കിസ്ഥാന് മനസിലാക്കണം. കളിയും രാഷ്ട്രീയവും വേറെയാണന്നറിയാം. എന്നിരുന്നാലും ആഭ്യന്തര സുരക്ഷ പരമപ്രധാനം, ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
രണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലും രാജ്യങ്ങള്‍ക്കിടയിലും ചില അഭിപ്രായ ഭിന്നതകളുണ്ട്. പാക്കിസ്ഥാനു മായി ക്രിക്കറ്റ് കളിക്കുന്നതിന് മുന്‍പ് അതെല്ലാം പരിഹരിക്കണം. ചര്‍ച്ചകള്‍ തുടരുന്നതിനോട് ബോര്‍ഡ് എതിരല്ല. പക്ഷേ, രാജ്യസുരക്ഷയാണ് പരമപ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിസി ഷെഡ്യൂള്‍ പ്രകാരം യുഎഇ വേദിയാക്കി പാക്കിസ്ഥാനുമായി രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമ്പര നടക്കാനുള്ളസാധ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: