ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതിയും ഭാരതത്തിന്റെ മിസൈല്‍ മാനുമായിരുന്ന ഡോ. എപിജെ അബ്ദുള്‍കലാം ഓര്‍മ്മയായി. എന്നാല്‍ കലാമിന്റെ സ്മരണകള്‍ക്ക് പുതു ജീവന് നല്കി അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് തുടര്‍ന്നു പോരും.
‘ഇന്‍ മെമ്മറി ഓഫ് ഡോ.കലാം’ എന്ന പുതിയ പേരിലായിരിക്കും ട്വിറ്റര്‍ അക്കൗണ്ട് തുടരുക. കലാമിന്റെ അടുത്ത സഹപ്രവര്‍ത്തകരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കലാമിന്റെ ചിന്തകള്‍, പാഠങ്ങള്‍, ദൗത്യങ്ങള്‍ എന്നിവ ട്വിറ്ററില്‍ ഉള്‍പ്പെടുത്തും.
വിംഗ്സ് ഓഫ് ഫയര്‍, ഇന്ത്യ 2020, ഇഗ്നൈറ്റഡ് മൈന്‍ഡ്സ് എന്നീ കലാമിന്റെ പുസ്തകങ്ങളിലെ പ്രസംഗങ്ങകളും ഉദ്ധരണികളുമാണ് ട്വിറ്ററിലൂടെ നിലവില്‍ ഷെയര്‍ ചെയ്യുന്നത്. കലാമിന്റെ സഹപ്രവര്‍ത്തകരിലൊരാളായ ശ്രിജന്‍ പാല് സിംഗാണ് ട്വിറ്റര്‍ അക്കൗണ്ടിന്റെ അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിക്കുന്നത്.
കലാമും സിംഗും ചേര്‍ന്ന് രചിച്ച ‘അഡ്വാന്റേജ് ഇന്ത്യ’ പിന്നീട് പുറത്തിറങ്ങും. 2011 ഫെബ്രുവരി മുതല്‍ അദ്ദേഹം തന്റെ ട്വിറ്ററില്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് രേഖപ്പെടുത്തുമായിരുന്നു. ഏകദേശം ഒന്നേകാല്‍ ദശലക്ഷത്തിലധികം പേര് കലാമിന്റെ ട്വിറ്ററിനെ പിന്തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: