പമ്പാസരോവരം പുഷ്പലതാദികള്‍, വനസ്പതികള്‍, പക്ഷിമൃഗാദികള്‍, എന്നിവക്കാശ്രയമായിരിക്കുന്നു എന്ന വര്‍ണ്ണന തടാകങ്ങളുടെ യഥാര്‍ത്ഥ പങ്ക് വിശദീകരിക്കുന്നു. വികസന വ്യഗ്രതമൂലം നാം മറന്നുപോവുന്ന പാഠമാണിത്. സത്വഗുണ സമ്പന്നമായ ഹനൂമാന് രജോഗുണിയായ സുഗ്രീവന്, തമോഗ്രസ്തനായ ബാലി എന്നിവരെ അതേക്രമത്തിലാണ് ശ്രീരാമനു മുന്നില്‍ എത്തിക്കുന്നത് എന്നതു ശ്രദ്ധിച്ചാല്‍ ഈശ്വരീയ ചൈതന്യത്തിനേറ്റവും അടുത്തവരും ഈശ്വരാനുരാഗമുള്ളവരുമായ സത്വഗുണികളെ ഹനൂമന്‍ പ്രതിനിധാനം ചെയ്യുന്നതു കാണാം.
ഹനൂമാന്റെ വാക്ശുദ്ധിയെ രാമനും പ്രശംസിക്കുന്നുണ്ട്. ഭക്തന്റെ സദ്ഗുണങ്ങള്‍ ഭഗവാനെ ആനന്ദിപ്പിക്കുന്നുവെന്നര്ത്ഥം. ഈശ്വരാവതാരവും സത്വഗുണ സമ്പന്നരായ സദ്ജനങ്ങളും ലോകക്ഷേമകാര്യാര്ത്ഥം രജോഗുണക്കാരെയാണ് കൂടെച്ചേര്‍ക്കുക. തമോഗുണക്കാര്‍ ചേരാന്‍ തയ്യാറായാലും അവരോടുള്ള സഖ്യം പിന്നീടാപത്തായിത്തീരുമെന്ന് മുന്കൂട്ടിക്കാണാന് നയതന്ത്രകോവിദനായ രാമനുകഴിയുമായിരുന്നു.തപസ്വിനിയായ ശബരിയും സുഗ്രീവനുമായി സഖ്യമുണ്ടാക്കാനാണ് പറഞ്ഞത്. അത്തരുണത്തില്‍ ബാലിയില്‍ നിന്നു രാജപദം സുഗ്രീവനെ ഏല്‍പ്പിക്കേണ്ടത് അത്യാവശ്യമായിവന്നു. രാജ്യരക്ഷക്കും ധര്‍മ്മരക്ഷക്കും വേണ്ടതെല്ലാം നേര്വഴിവിട്ടും നേടലാണ് രാജധര്‍മ്മം.അതിന്റെ പാപഫലം അവരെ ബാധിക്കില്ല എന്നു ബ്രാഹ്മണങ്ങള്‍ വിധിച്ചിരിക്കുന്നു.
സുഗ്രീവന് രാമന്റെ ശക്തി പരീക്ഷിക്കാന്‍ മാത്രമായിട്ടല്ല ദുന്ദുഭിയുടെ തലതട്ടിക്കളയിക്കുന്നതും സാലമരങ്ങളെ പിളര്പ്പിക്കുന്നതും. സീതാവിരഹത്താല്‍ ദുഃഖിതനും ദുര്‍ബലചിത്തനുമായ ശ്രീരാമന്റെ സ്വത്വവും പൗരുഷവും ഉണര്‍ത്താനും കൂടിയാണ്. സ്വന്തം സ്വത്വവും പൗരുഷവും ഉണര്‍ത്താനാണ് നാമെല്ലാം രാമായണ പാരായണം ചെയ്യേണ്ടത്.
രാവണനെ മണ്ഡോദരിയും ബാലിയെ താരയും ഈശ്വരനെ ശരണം പ്രാപിക്കാനും അപഹരിച്ചെടുത്ത പത്നിമാരെ തിരിച്ചേല്‍പ്പിക്കാനും ഉപദേശിക്കുന്നു. എന്നാല്‍ അവര്‍ മരിക്കാന്‍ തയ്യാറാണ്. തെറ്റുതിരുത്താന്‍ തയ്യാറല്ല. ഇന്നും ധര്‍മ്മപത്നിമാര്‍ ധര്‍മ്മകാര്യം ചെയ്യേണ്ടത് ഓര്‍മ്മിപ്പിച്ചാല്‍ പലര്‍ക്കും ശുണ്ഠിയാണ് വരുന്നത്. മരിക്കുന്നതിനുമുമ്പെങ്കിലും ബാലിക്കു തന്റെ തെറ്റുകളെപ്പറ്റിയും രാമന്റെ ശരിയെപ്പറ്റിയും ബോദ്ധ്യം വന്നു. നിരവധി ബുദ്ധിരാക്ഷസന്മാര് ഇന്നും ആശയക്കുഴപ്പത്തിലാണ്. അവര്ബാലിയുടേയും രാവണന്റേയും വക്കാലത്തുമായിട്ടാണിന്നും നടക്കുന്നത്.താരയോടുള്ള ഉപദേശം പഞ്ചകന്യകമാരിലൊരാളായ താരയുടെ നിലവാരത്തിനൊക്കും വിധം ഉന്നതമാണെന്നു നമുക്കുകാണാം.
ലങ്കയിലാണ് സീതയുള്ളതെന്നും രാവണനാണ് കട്ടുകൊണ്ടുപോയതെന്നും വ്യക്തമായ സൂചന ലഭിച്ചുകഴിഞ്ഞപ്പോള്‍ സ്വാഭാവികമായും രാമന് ചെയ്യേണ്ടിയിരുന്നത് അയോദ്ധ്യയില്‍നിന്നും യുദ്ധകാര്യവിദഗ്ധരേയും സേനയേയും വരുത്തി ലങ്കയിലേക്കു പടനീക്കം നടത്തുകയാണ്. എന്നാല്‍ ശ്രീരാമനെന്ന ലോകോത്തര രാജര്‍ഷി തെരഞ്ഞെടുത്തമാര്ഗം തുലോം വ്യത്യസ്ഥമാണ്.
ഇന്നുവരേക്കും അതുല്യമായ ഭരണപാടവവും യുദ്ധതന്ത്രവുമാണിതില് തെളിഞ്ഞു കാണാന്‍ കഴിയുക. ഏതൊരു രാജ്യത്തിന്റേയും ഏറ്റവും വലിയ കാവല്ക്കാര് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരാണ്. അവരുമായി കേന്ദ്രഭരണം സദാ പൂര്‍ണ്ണ മൈത്രീബന്ധം സ്ഥാപിക്കണം. അവരുടെ കഴിവുകള്‍ പൂര്‍ണ്ണമായി വികസിപ്പിക്കാനുള്ള അവസരം നല്‍കിയാണ് കേന്ദ്രഭരണകൂടം അവരുമായി മൈത്രീബന്ധം സ്ഥാപിക്കേണ്ടത്.
കേന്ദ്രീയഭരണം സ്ഥാനീയസ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി അവരുമായി കൂട്ടുചേര്‍ന്നു ധര്‍മ്മരക്ഷയും രാജ്യരക്ഷയും ഉറപ്പാക്കണം. ഇതിനുനേര്‍വിപരീതമായി അതിര്‍ത്തി പ്രദേശങ്ങള്‍
വികസിക്കയും സ്വയംഭരണം അവിടങ്ങളില്‍ പുഷ്ടിപ്പെടുകയും ചെയ്താല്‍ ആക്രമണം വിളിച്ചുവരുത്തുന്നതിനും വിഘടനവാദം ശക്തിപ്പെടുത്തുന്നതിനും വഴിവക്കുമെന്നതലതിരിഞ്ഞതും ഭീരുത്വ പൂര്‍ണ്ണവുമായ ഒരു നയമാണിന്നുവരെ സ്വതന്ത്രഭാരതം അതിര്‍ത്തി പ്രദേശങ്ങളോട് സ്വീകരിച്ചിരുന്നത്. അതുമൂലം അതിര്‍ത്തിപ്രദേശങ്ങള്‍ അരാജക്ത്വത്തിന്റേയും സാമൂഹ്യ വിരുദ്ധരുടേയും ദേശദ്രോഹപ്രവര്‍ത്തനങ്ങളുടേയും വിള നിലമായി മാറിയിരിക്കുന്നു.
ഇതേപോലെത്തന്നെ ശ്രദ്ധിക്കേണ്ടതാണ് സമൂഹത്തെ സംഘടിതമാക്കി, ഉന്നതസംസ്ക്കാരം നല്കി രാഷ്ട്ര രക്ഷയും രാഷ്ട്രനിര്‍മ്മാണവും നടത്താനുള്ള ശ്രീരാമദേവന്റെ ശ്രമങ്ങളും, വനവാസികളെ സംഘടിതരാക്കി വിജയശാലിയായ ഒരുനേതൃത്വംനല്‍കി വന്‍കാര്യങ്ങള്‍ നേടിയെടുക്കുന്ന ശൈലി ഇന്നും നമുക്ക് അനുകരണീയമാണ്. ശ്രീരാമന് മര്യാദാ പുരുഷോത്തമനായത് നിത്യ ജീവിതത്തിലെ ഈപ്രവര്ത്തികളിലൂടെയാണ്; ഏതെങ്കിലും ഒരു സന്ദര്‍ഭംമൂലമല്ല.
വിഘടനവാദം ശക്തിപ്പെടുത്തുന്നതിനും വഴിവക്കുമെന്ന തലതിരിഞ്ഞതും ഭീരുത്വപൂര്‍ണ്ണവുമായ ഒരു നയമാണിന്നുവരെ സ്വതന്ത്രഭാരതം അതിര്‍ത്തി പ്രദേശങ്ങളോട് സ്വീകരിച്ചിരുന്നത്. അതുമൂലം അതിര്‍ത്തിപ്രദേശങ്ങള്‍ അരാജകത്വത്തിന്റേയും സാമൂഹ്യ വിരുദ്ധരുടേയും ദേശദ്രോഹപ്രവര്‍ത്തനങ്ങളുടേയും വിളനിലമായി മാറിയിരിക്കുന്നു.
ഇതേപോലെത്തന്നെ ശ്രദ്ധിക്കേണ്ടതാണ് സമൂഹത്തെ സംഘടിതമാക്കി, ഉന്നതസംസ്കാരം നല്കി രാഷ്ട്രരക്ഷയും രാഷ്ട്രനിര്‍മ്മാണവും നടത്താനുള്ള ശ്രീരാമദേവന്റെ ശ്രമങ്ങളും വനവാസികളെ സംഘടിതരാക്കി വിജയശാലിയായ ഒരുനേതൃത്വംനല്‍കി വന്‍കാര്യങ്ങള്‍ നേടിയെടുക്കുന്ന ശൈലി ഇന്നും നമുക്ക് അനുകരണീയമാണ്. ശ്രീരാമന് മര്യാദാ പുരുഷോത്തമനായത് നിത്യജീവിതത്തിലെ ഈ പ്രവൃത്തികളിലൂടെയാണ്; ഏതെങ്കിലും ഒരു സന്ദര്‍ഭംമൂലമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: