കാഠ്മണ്ഡു: നേപ്പാള്‍ ജനതയുടെ ഭൂരിപക്ഷം പറയുന്നു മതേതരത്വം എന്ന വാക്കു ഭരണഘടയില്‍ വേണ്ട. പകരം ഹിന്ദു അല്ലെങ്കില്‍ മത സ്വാതന്ത്ര്യം എന്നുമതി. ഭരണഘടനയുടെ പരിഷ്കരണ വേളയില്‍, ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് ഉപപ്രധാനമന്ത്രി പ്രകാശ് മാന്‍ സിങ് പറഞ്ഞു. ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാള്‍ 2006-ല്‍ നടന്ന ജനകീയ വിപ്ലവത്തിനു ശേഷമാണ് 2007-ല്‍ മതേതര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്. അതിനു മുന്നില്‍നിന്ന കമ്മ്യൂണിസ്റ്റ് പര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് (സിപിഎന്‍ മാവോയിസ്റ്റ്) ആണ് ഇപ്പോള്‍ അതു നീക്കാനും തയ്യാറായിരിക്കുന്നതെന്നതും കൗതുകകരമാണ്.
മതേതരത്വത്തിനു പകരം ഉചിതമായ വാക്ക് പ്രയോഗിക്കുമെന്ന് നേപ്പാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഉപപ്രധാനമന്ത്രിയുമായ പ്രകാശ് മാന്‍ സിങ് വ്യക്തമാക്കി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ കൂടിയാലോചനയില്‍ മതേതരത്വം മാറ്റുന്ന കാര്യത്തില്‍ സജീവ ചര്‍ച്ച നടന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംയുക്ത സിപിഎന്‍- മാവോയിസ്റ്റ് പാര്‍ട്ടിയായിരുന്നു 2007ലെ ഈ മാറ്റത്തിനു പിന്നില്‍. ഇപ്പോള്‍ രാജ്യത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും നേപ്പാള്‍ ഹിന്ദുരാഷ്ട്രമാകണമെന്നാവശ്യപ്പെടുകയും ഭരണഘടനയുടെ കരടു തയ്യാറാക്കാനുള്ള രണ്ടു ദിവസ പ്രാഥമിക ചര്‍ച്ചയില്‍ ഈ ആവശ്യം ഉയര്‍ത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ അവര്‍ക്കും മനം മാറ്റം വന്നിരിക്കുകയാണ്. യുസിപിഎന്‍-മാവോയിസ്റ്റ് തലവന്‍ പ്രചണ്ഡ വിശദീകരിച്ചു. ജനഭൂരിപക്ഷത്തിന്റെ വികാരത്തെ മാനിച്ചല്ലാതെ ഒരു തീരുമാനം എടുക്കില്ലെന്ന് പ്രചണ്ഡ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷവും ആഗ്രഹം പ്രകടിപ്പിച്ചത് മതേതരത്വത്തിനു പകരം ഹിന്ദുത്വം അല്ലെങ്കില്‍ മതസ്വാതന്ത്ര്യം എന്ന വാക്കുപയോഗിക്കണമെന്നാണ്. മതേതരത്വം സാമ്പത്തിക ലാഭത്തിനു മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കുന്നതാകുമെന്നും രാജ്യത്ത് 80 ശതമാനം ഹിന്ദുക്കളാണെന്നും ജനങ്ങള്‍ അഭിപ്രായം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: