തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സ് കോടതികളില്‍ തീര്‍പ്പു കല്‍പ്പിക്കാത്ത 1377 കേസുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് വിജിലന്‍സ് കോടതികളുടെ എണ്ണവും സാക്ഷികളുടെ വിസ്താരവും റിക്കാര്‍ഡ് പരിശോധനയും പൂര്‍ത്തീകരിക്കാന്‍ ഒരുപാടു സമയം എടുക്കുന്നതും ഉള്‍പ്പെടെ നിരവധി പരിമിതികളുണ്ട്. ഇതാണ് തീര്‍പ്പുകല്‍പ്പിക്കാന്‍ തടസമായി നില്‍ക്കുന്നത്.
അതേസമയം കഴിഞ്ഞ നാലുമാസത്തിനിടെ 672 വിജിലന്‍സ് കേസുകളില്‍ എഫ്ഐആര്‍ സമര്‍പ്പിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നീ കോടതികളിലായി കൂടുതല്‍ കാലതാമസം നേരിട്ട 59 കേസുകളുണ്ട്. തിരുവനന്തപുരം 2, കോട്ടയം 46, തൃശൂര്‍ 11, എഫ്ആര്‍ ഇട്ട വിജിലന്‍സ് കേസുകളില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ് 99, കുറവ് പത്തനംതിട്ടയില്‍ 13.
പ്രതികരിക്കാൻ ഇവിടെ എഴുതുക: