കാഠ്മണ്ഡു: നേപ്പാളിലെ ഭാരിയാപൂരിലെ ഗാധിമയി ക്ഷേത്ര ത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന മൃഗബലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ക്ഷേത്രട്രസ്റ്റ് വ്യക്തമാക്കി. അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഉത്സവത്തില്‍ ആയിരക്കണക്കിന് മൃഗങ്ങളെയാണ് ഇവിടെ ബലിയര്‍പ്പിച്ചിരുന്നത്. ലോകത്തെ ഏറ്റവും വലിയ മൃഗബലിയാണ് ഇവിടെ നടന്നിരുന്നത്.
ഇതിനെതിരെ മൃഗസ്നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മുന്നൂറ് വര്‍ഷമായി തുടരുന്ന ആചാരമാണ് ഇപ്പോള്‍ നിര്‍ത്താലാക്കുന്നത്. ഭക്തജനങ്ങള്‍ ആഘോഷത്തിന് മൃഗങ്ങളെ കൊണ്ട് വരരുതെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടു.
2019ല്‍ നടക്കുന്ന ഉത്സവം രക്തരഹിതമായിരിക്കുമെന്ന് ട്രസ്റ്റ് ചെയര്മാന് രാം ചന്ദ്ര ഷാ പറഞ്ഞു. നല്ല ജീവിതത്തിനായിട്ടാണ് ദേവിക്ക് ഭക്തജനങ്ങള്‍ മൃഗബലി നടത്തിയിരുന്നത്. പഴയ ആചാരങ്ങള്‍ മാറ്റേണ്ട സമയമാണിതെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ശാന്തമായ ആരാധനയായിരിക്കും ഇനി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: