ഹൈദരാബാദ്: അടുത്ത മാസം പത്ത് മുതല്‍ പതിനാറ് വരെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ അരങ്ങേറുന്ന ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് താരതമ്യേന എളുപ്പം.
പുരുഷ, വനിതാ വിഭാഗങ്ങളില്‍ ക്വാര്‍ട്ടര്‍ വരെ അനായാസം എത്താമെന്നാണ് കണക്കുകൂട്ടല്‍. ലോക ചാംപ്യന്‍ഷിപ്പില്‍ തുടരെ രണ്ടു വട്ടം വെങ്കല മെഡല്‍ നേടിയ പി.വി. സിന്ധുവിനാണ് ക്വാര്‍ട്ടറിനു മുന്‍പ് ശക്തയായ എതിരാളിയുള്ളത്. പ്രീ ക്വാര്‍ട്ടറില്‍ ഒളിംപിക് ചാംപ്യന്‍ ചൈനയുടെ ലീ സുറേയിയെ നേരിടേണ്ടി വന്നേക്കാം സിന്ധുവിന്.
രണ്ടാം സീഡ് സൈന നേവാളിന് രണ്ടാം റൗണ്ടില്‍ പതിനാലാം സീഡ് ജപ്പാന്റെ സയാക തക്യാഷിയെ നേരിടണം. നിലവിലെ ഫോമില്‍ സൈനയ്ക്ക് തക്യാഷിയെ മറികടക്കാം. ക്വാര്‍ട്ടറില്‍ മുന്‍ ഒന്നാം നമ്പര്‍ ചൈനയുടെ വാങ് യിഹാനാകും എതിരാളി. സുറേയിയും യിഹാനും പരുക്കുകളോടും, ഫോമില്ലായ്മയോടും പൊരുതുന്നത് ഇന്ത്യന്‍ സംഘത്തിന് ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: