മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ 2007 ജൂലൈ ഇരുപത്തിയേഴിനാണ് പ്രത്യേക ടാഡ കോടതി യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്. അന്നുമുതല്‍ കടുത്ത നിയമപോരാട്ടമാണ് യാക്കൂബ് മേമന് നടത്തിയത്.
257 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ സ്ഫോടനം 1993 മാര്‍ച്ച് 12നായിരുന്നു നടന്നത്. 713 പേര്‍ക്കു പരിക്കേറ്റു, 27 കോടി രൂപയുടെ വസ്തുവകകള്‍ നശിച്ചു. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്, യാക്കൂബ് അബ്ദുല്‍ റസാഖ് മേമന് എന്നിവര്‍ മുഖ്യസൂത്രധാരന്മാരെന്നും അന്വേഷണസംഘം കണ്ടെത്തി.
ബോളിവുഡ് താരം സഞ്ജയ് ദത്തും കേസില്‍ പ്രതിയായിരുന്നു. സ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തിയതിനും അതിനുള്ള സാമ്പത്തിക സഹായം നല്‍കിയതിനുമാണ് യാക്കൂബ് ജയിലഴിക്കുള്ളിലായത്.
ഒറ്റനോട്ടത്തില്‍
1993 മാര്‍ച്ച് മേമന് കുടുംബം പാക്കിസ്ഥാനിലേക്ക്
പലായനം ചെയ്തു
1993 മാര്‍ച്ച് 12 മുംബൈയില്‍ പതിമൂന്നിടങ്ങില് സ്ഫോടനം. ബോംബുകള്‍ പൊട്ടിയ ശേഷം മുഖ്യപ്രതി ടൈഗര്‍ മേമനും പാക്കിസ്ഥാനിലേക്ക് കടന്നു.
1994 ആഗസ്റ്റ് 5 യാക്കൂബ് അറസ്റ്റില്‍
1995 ജനുവരി 9 മേമന് കുടുംബത്തിന് ജാമ്യം നിഷേധിച്ചു
1995 ജനുവരി 19 യാക്കൂബ് മേമനും സഹോദരന്മാരായ സുലൈമാന്‍, എസാ എന്നിവരെയും സഞ്ജയ് ദത്തിനെയുംതാനെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മുംബയിലെ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
1995 ജൂണ്‍ 2 മേമന് കുടുംബത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാന്‍ യാക്കൂബിനെ അനുവദിച്ചു.
2001 ജൂലൈ 8 പാക്കിസ്ഥാനിലേക്ക് ചില പ്രതികളെ വിമാനത്തില്‍ കടത്തിയെന്നത് ടാഡ കോടതിയില്‍ മേമന് നിഷേധിക്കുന്നു
2006 സപ്തംബര്‍ 12 സുലൈമാന്‍ അടക്കം മേമന് കുടുംബത്തിലെ മൂന്നുപേരെ കോടതി കുറ്റവിമുക്തരാക്കി
2006 സപ്തംബര്‍ 15 യാക്കൂബ്, എസ, യൂസഫ് മേമന്മാര്ക്ക് വധശിക്ഷ നല്‍കണമെന്ന് ടാഡക്കോടതിയില് സിബിഐ
2007 ജൂലൈ 27 ടാഡ കോടതി യാക്കൂബിന് വധശിക്ഷ വിധിച്ചു
2013 മാര്‍ച്ച് 21 വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു
2014 മെയ് 21 രാഷ്ട്രപതി ദയാഹര്‍ജി തള്ളി
2014 ജൂണ്‍ 2 വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
2015 ജൂലൈ 21 യാക്കൂബിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
2015 ജൂലൈ 29 യാക്കൂബിന്റെ തിരുത്തല്‍ ഹര്‍ജിയും തള്ളി
2015 ജൂലൈ 29 രാഷ്ട്രപതി, രണ്ടാമത്തെ ദായഹര്ജിയും തള്ളി
2015 ജൂലൈ 30
പുലര്‍ച്ചെ 4.55ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് അടുത്ത ഹര്‍ജിയും തള്ളി, മേമന് നിയമപരമായ എല്ലാ സാധ്യതകളും അവസരങ്ങളും നല്‍കിയെന്ന് സുപ്രീം കോടതി
2015 ജൂലൈ 30
രാവിലെ 6.58ന് യാക്കൂബിനെ തൂക്കിലേറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: