വാഷിംങ്ടണ്‍: താലിബാന് നേതാവ് മുല്ല ഒമര്‍ മരിച്ചെന്ന വാര്‍ത്ത വിശ്വസനീയമെന്ന് യുഎസ്. അമേരിക്കന്‍ ഇന്റലിജെന്‍സ് എജന്‍സി. ഇതുവരെ കിട്ടിയ വിവരങ്ങള്‍ ഒമര്‍ മരിച്ചെന്ന നിഗമനത്തിലാണ് എത്തിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് ഇറിക് സ്കള്‍സ് പറഞ്ഞു.
മുല്ല ഒമര്‍ മരിച്ചതായി ബിബിസിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടാണ് അഫ്ഗാന് സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചത്.
2013 എപ്രിലില്‍ മുല്ല ഒമര്‍ മരിച്ചതായി അഫ്ഗാന് ഇന്റലിജെന്‍സ് ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിട്ടി (എന്‍ഡിഎസ്) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് അഫ്ഗാന് വ്യക്തമാക്കിയത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ താലിബാന് തയ്യാറായിട്ടില്ല.
സപ്തംബര്‍ 11 ഭീകരാക്രമണത്തിന് ഒസാമ ബിന്‍ ലാദന്റെ ഭീകരസംഘടനയായ അല്ഖ്വയ്ദയ്്ക്ക് മുല്ല ഒമറിന്റെ ഗ്രൂപ്പ് പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് യുഎസ് ഇവര്‍ക്കെതിരെ അഫ്ഗാനിസ്ഥാനില്‍ സൈനിക നടപടിക്ക് തുടക്കമിട്ടത്. അതോടെ മുല്ല ഒമര്‍ ഒളിവില്‍ പോകുകയായിരുന്നു. ഒറ്റക്കണ്ണനായ ഇയാള്‍ പൊതുവേദികളില്‍ ഒഴിഞ്ഞാണ് നിന്നിരുന്നത്. ഒമര്‍ മരിച്ചതായി ഇതിനുമുമ്പും പലതവണ വാര്‍ത്ത വന്നിട്ടുണ്ട്. അതിനിടെ ഒരു വര്‍ഷം മുമ്പ് ഒമറിന്റെ പേരിലുള്ള സന്ദേശങ്ങളും താലിബാന് പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: