കാബൂള്‍: മുല്ല ഒമറിന്റെ പിന്‍ഗാമിയെ താലിബാന് പ്രഖ്യാപിച്ചു. അക്തര്‍ മന്‍സൂറിനെയാണ് താലിബാന്റെ പുതിയ മേധാവിയായി നിയമിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ക്വെറ്റയ്ക്ക് സമീപം ഷൂരയിലാണ് മന്‍സൂറിന്റെ തെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം, പുതിയ നേതാവിനെ തെരഞ്ഞെടുത്തതില്‍ താലിബാന് നേതൃത്വത്തില്‍ ഭിന്നതയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. താലിബാനിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് അക്തര്‍ മന്‍സൂര്‍.
സിറാജുദ്ദീന് ഹഖാനിയെയാണ് പുതിയ താലിബാന് തലവന്റെ ഡെപ്യൂട്ടിയായി നിയമിച്ചിരിക്കുന്നത്. താലിബാന് ഭീകരരും അഫ്ഗാന് സര്‍ക്കാരും തമ്മിലുള്ള രണ്ടാംവട്ട സമാധാന ചര്‍ച്ച നീട്ടിവച്ചതായും താലിബാന് അറിയിച്ചു.
താലിബാന് നേതാവ് മുല്ല ഉമര്‍ കറാച്ചിയിലെ ആശുപത്രിയില്‍ 2013 ഏപ്രിലില്‍ മരിച്ചതായി അഫ്ഗാന് നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ വക്താവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി മുല്ല ഒമര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഉമറിന്റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ വിലയിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: