ന്യൂദല്‍ഹി: മാനഭംഗത്തില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തിന് സുപ്രീം കോടതിയുടെ അനുമതി.നിര്ണ്ണാകയമാണ് ഈ വിധി.
പതിനാലുകാരി ഇപ്പോള്‍ 24 ആഴ്ച ഗര്‍ഭിണിയാണ്. ഗര്‍ഭച്ഛിദ്രത്തിന് ഉപാധികളോടെയാണ് അനുമതി നല്‍കിയത്. നിലവില്‍ 20 ആഴ്ച വരെയേ ഗര്‍ഭച്ഛിദ്രത്തിന് അനുവാദമുള്ളൂ.
പെണ്‍കുട്ടിയുടെ മാനസികശാരീരിക നില കുഴപ്പമില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രമാവാം എന്നാണ് രണ്ടംഗ ബെഞ്ചിന്റെ വിധി.ചികിത്സയ്ക്കായെത്തിയ പത്താംക്ലാസ്സുകാരിയെ ഡോക്ടര്‍ മരുന്ന് കുത്തിവെച്ച് മയക്കിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസില്‍ പ്രതിയായ ഡോക്ടര്‍ ജറ്റിന് ഭായ് കെ മേത്തയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മകള്‍ ഒരു കുഞ്ഞിനെ പോറ്റാന്‍ പ്രാപ്തയല്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹര്‍ജി ഗര്‍ഭച്ഛിദ്ര നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: