ലിബിയ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നാല് ഭാരതീയരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ സോഫ്റ്റ്വെയര് എഞ്ചീനീയറും മറ്റുള്ളവര്‍ സര്‍വകലാശാല അധ്യാപകരുമാണ്. ഇവരെ കണ്ടെത്തുന്നതിന് വിദേശകാര്യ മന്ത്രാലയവും ഇന്റലിജന്‍സ് വിഭാഗവും ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്നാണ് വിവരം.
ട്രിപ്പോളിക്ക് സമീപമുള്ള സിര്‍ത്തി പട്ടണത്തില്‍ നിന്നാണ് ഇവരെ ഐസിസ് തട്ടിക്കൊണ്ടുപോയത്. ഭാരത സര്‍ക്കാര്‍ ഇക്കാര്യം സംബന്ധിച്ച് ലിബിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ ആരും മോചനദ്രവ്യമോ മറ്റെന്തിങ്കിലുമോ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടില്ല.
കാണാതായവരെ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന് പറഞ്ഞു. ഐസിസ് ഭീകരരുടെ അധീനതയിലുള്ള സ്ഥലത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഇതിന് മുമ്പും ഇവിടെ നിന്നും പലരെയും ഐസിസുകാര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകളുണ്ട്.
ലിബിയയില്‍ താമസിക്കുന്ന ഭാരതീയരോട് അവിടെ നിന്നും മാറണമെന്ന് കഴിഞ്ഞ വര്‍ഷം ഭാരത സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: