മണ്ണാര്‍ക്കാട്: മുക്കാലി ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട ആനമൂളി വനത്തിനുളളില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ പുളളിപ്പുലിയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്തു. നാഷണല്‍ ടൈഗര്‍ സെല്‍ അതോറിറ്റി (എന്‍ടിസിഎ)യുടെ മേല്‍നോട്ടത്തില്‍ ഇന്നലെ മൂന്ന് മണിക്കാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ഷാജി പണിക്കര്‍, ഡോ.അബുബക്കര്‍, എന്‍സിടിഎ ഓഫീസര്‍ നമാശിവന്, പ്രിയന്, മണ്ണാര്‍ക്കാട് ഡിഎഫ്ഒ രാജു തോമസ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. രണ്ടരവയസ്സു വരുന്ന പുള്ളിപ്പുലിയുടേത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ സ്ത്രീകളാണ് അഴുകിയ നിലയില്‍ പുളളിപ്പുലിയുടെ ജഡം കണ്ടത്. ആനമൂളി ഫോറസ്റ്റ് ഡിവിഷന്റെ അരക്കിലോമീറ്റര്‍ അകലെയായിട്ടാണ് ജഡം കിടന്നിരുന്നത്. ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉളളതായി ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തില്‍ മുറിവുകളോ, വെട്ടോ, കുത്തോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയാലേ മറ്റ് കാരണങ്ങള്‍ വ്യക്തമാകൂ എന്നും എന്‍ടിസിഎ അധികൃതരും ഡോക്ടര്‍മാരും പറഞ്ഞു.
ജഗഉബഠശഴലൃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: