മാവേലിക്കര: ഔദ്യോഗിക സമയത്ത് മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നവരെ പിടികൂടാന്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം കര്‍ശനമാക്കി. ഫേസ്ബുക്, വാട്ട്സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നിരീക്ഷണം കര്‍ശനമാക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിരീക്ഷണ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
സാമൂഹ്യ മാധ്യമങ്ങളില്‍ ഔദ്യോഗിക സമയത്ത് ഉദ്യോഗസ്ഥര്‍ സമയം ചെലവഴിച്ചതായി വിവരങ്ങള്‍ ലഭിച്ചാല്‍ ആ പേജിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് നല്‍കാനും നിര്‍ദ്ദേശമുണ്ട്. പരിശോധനയില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍, പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകളിലും എത്തിയിരിക്കുന്ന യുവഡോക്ടര്മാര്ക്കെതിരേയാണ് വ്യാപക പരാതി. പുതുതായി ജോലി നേടിയവരാണ് കുഴപ്പക്കാര്‍. ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് നല്കി പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: