തിരുവനന്തപുരം: അമേരിക്കയിലെ പ്രവാസി മലയാളികള്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ഇറക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് ആവശ്യപ്പെട്ടു. നിക്ഷേപം ഇറക്കുന്നതില്‍ ഗള്‍ഫ് മലയാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലുള്ളവര്‍ പിന്നിലാണ്. ഇത് മാറണം. ഫോമ കണ്‍വെന്‍ഷന്റെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുര്യന്.
ശാശ്വത മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭാരതീയ സംസ്കാരം ലോകത്തെവിടെ ചെന്നാലും കൈവിടുന്നില്ല എന്നതാണ് പ്രവാസികളുടെ ഏറ്റവും വലിയ സവിശേഷത. ആധ്യാത്മിക മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്കാരമായതിനാല്‍ അതൊരിക്കലും തകര്‍ന്നുപോകില്ല. അത് നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ പ്രവാസികള്‍ക്ക് കഴിയുന്നുണ്ട്. ഭാവിയിലും കഴിയണം. കുര്യന് പറഞ്ഞു.
പ്രവാസികള്‍ക്കായി തദ്ദേശസ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനിലും പ്രത്യേക പ്രവാസി സെല്‍ രൂപീകരിക്കേണ്ട കാലം അതിക്രമിച്ചെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഭാരതീയ പ്രവാസിസമ്മേളനത്തിന്റെ രൂപം പുനഃക്രമീകരിക്കാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും പറഞ്ഞു. ആന്റോ ആന്റണി എംപി, പന്തളം സുധാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശശിധരന് നായര്‍, പി. വിജയന്, ജേക്കബ് മാത്യു, ബ്ലസി, നടന് മധു, നടന് നരേന് തുടങ്ങിയവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഫോമോ പ്രസിഡന്റ് ആനന്ദന് നിരമേല്‍ അദ്ധ്യക്ഷനായിരുന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: