ആലപ്പുഴ: ജെഎസ്എസ് ഓഫീസുകള്‍ പൂട്ടിക്കാന്‍ രാജന്‍ബാബു വിഭാഗവുമായി ആഭ്യന്തരമന്ത്രി ഗൂഢാലോചന നടത്തുകയാണെന്നും ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ് പടിക്കല്‍ മരണം വരെ നിരാഹാരസമരം നടത്തുമെന്നും കെ.ആര്. ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിരുവനന്തപുരത്തെ ജെഎസ്എസ് ഓഫീസിന്റെ കൈവശാവശകാശം സംബന്ധിച്ച് ആര്‍ഡിഒ നോട്ടീസ് അയച്ചതില്‍ ഒത്തുകളിയുണ്ട്. ജില്ലാ കമ്മറ്റി ഓഫീസുകളും സംസ്ഥാന കമ്മറ്റി ഓഫീസും വാങ്ങിയത് തന്റെ സ്വന്തം പണവും ജനങ്ങള്‍ നല്കിയ സംഭാവനയും വിനിയോഗിച്ചാണ്. വസ്തുവകകള്‍ തന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇത് മറ്റാര്‍ക്കും നല്‍കാനാവില്ല. ആഭ്യന്തരമന്ത്രാലയം ഈ വിഷയത്തില്‍ ഒത്തുകളിക്കുയാണെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി.
അറുപതിനായിരത്തിലേറെ പാര്‍ട്ടി അംഗങ്ങള്‍ സംഭാവന നല്‍കിയാണ് വസ്തുവകകള്‍ ജെഎസ്എസ് വാങ്ങിയിട്ടുള്ളത്. കെ.കെ. ഷാജുവും രാജന് ബാബുവും ഇപ്പോള്‍ പാര്‍ട്ടി അംഗങ്ങളല്ല. അതിനാല്‍തന്നെ ഇവര്‍ക്ക് അവകാശവും പാര്ട്ടിസ്വത്തുക്കളിലില്ലെന്നും ഗൗരിയമ്മ പറഞ്ഞു. രാജന്‍ബാബു വിഭാഗം ജെഎസ്എസ് പ്രസിഡന്റ് കെ.കെ. ഷാജുവിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഗൗരിയമ്മ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: