മലപ്പുറം: നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച പരസ്യ പ്രസ്തവാനകള്ക്ക് ലീഗ് നേതൃത്വം വിലക്കേര്‍പ്പെടുത്തിയെങ്കിലും വിവാദം പുതിയ വഴിത്തിരിവിലേക്ക്. നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമാണെന്നും മുസ്ലിം ലീഗ് ഈ കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നുമുള്ള സമസ്തയുടെ താക്കീതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി ലീഗുമായി കടുത്ത ശത്രുതയിലുള്ള തീവ്രമുസ്ലിം സംഘടനയാണ് സമസ്ത. പൊതുവെ യുഡിഎഫ് രാഷ്ട്രീയത്തോട് അകന്ന് നില്ക്കുന്ന സമസ്തയുടെ ഭാരവാഹികള്‍ സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിക്കുന്നത് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചാ വിഷയമാണ്. സമസ്തയുടെ പരിപാടികള്‍ക്ക് സിപിഎം നേതാക്കളും സിപിഎമ്മിന്റെ പരിപാടികള്‍ക്ക് സമസ്തയുടെ നേതാക്കളും സംബന്ധിക്കാറുണ്ട്. ഇത് തന്നെയാണ് ലീഗിലെ ചിലരെ അസ്വസ്ഥരാക്കുന്നതും. നിലവിളക്ക് സംബന്ധിച്ച വിഷയം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും ഉപദേശിക്കാന്‍ ആരും വരേണ്ടന്നുമാണ് ലീഗ് നേതാക്കളുടെ അഭിപ്രായം.
അതേസമയം നിലവിളക്ക് വിവാദത്തില്‍ പാര്‍ട്ടിക്കെതിരെ സംസാരിച്ച മന്ത്രി എം.കെ. മുനീര്‍, കെ.എം. ഷാജി എംഎല്‍എ, അബ്ദു റഹിമാന്‍ രണ്ടത്താണി എന്നിവര്‍ക്കെതിരെ ലീഗില്‍ പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. അതേസമയം സിപിഎമ്മിലെ മുസ്ലിം നേതാക്കള്‍ നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച് സമസ്ത പ്രതികരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: