കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും അമ്പലവയല്‍ മോഡല്‍ ആദിവാസി പീഡനം. 13 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ കെട്ടിയിട്ട് കൂട്ടമാനഭംഗത്തിന് ഇരയാക്കി. മയക്കു ഗുളിക നല്കി അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ തോട്ടത്തിലേക്ക് കൊണ്ടു പോയി കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
സംഭവം നടന്നത് ജൂലൈ മുപ്പതാം തിയതിയാണ്. കുട്ടി പലതവണ പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്. എന്നാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. വസ്ത്രമടക്കമുള്ള തെളിവുകള്‍ പൊലീസ് ഇതുവരെയും ശേഖരിച്ചില്ല. മാതാപിതാക്കളുടെ മൊഴിയെടുത്തില്ല. കുട്ടിയെ കാണാനും സമ്മതിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
അതേസമയം, കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രമടക്കമുള്ള തെളിവുകള്‍ പോലീസ് ഇതുവരെ ശേഖരിച്ചിട്ടില്ല. മൊഴിയെടുക്കാനും പോലീസ് തയാറായിട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ഏതാനു മാസങ്ങള്‍ക്ക് മുമ്പ് ആദിവാസി പെണ്‍കുട്ടികളെ മയക്കുമരുന്നും മദ്യവും നല്‍കിയശേഷം കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം അമ്പലവയലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസ് ഒതുക്കാന്‍ ശ്രമിച്ച എസ്ഐയ്ക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു. അന്ന് പരാതി നല്കാന് എത്തിയ പിതാവിനെ എസ്ഐ അധിക്ഷേപിച്ചിരുന്നു. പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് സംഭവം വിവാദമായതും എസ്ഐയ്ക്കെതിരെ നടപടിയുണ്ടായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: