മൈദുഗുരി: നൈജീരിയയില്‍ ബോക്കോഹറാംതീവ്രവാദികള് 13 പേരെ കൊലപ്പെടുത്തി. ആക്രമണത്തില്‍ 27 പേര്‍ക്കു പരിക്കേറ്റു.
ഞായറാഴ്ച നൈജീരിയയുടെ വടക്കുകിഴക്കന്‍ പ്രദേശമായ മലരി ഗ്രാമത്തില്‍ തീവ്രവാദികള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
സൈന്യത്തോടു തങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ പങ്കുവെച്ചു എന്നു പറഞ്ഞാണു തീവ്രവാദികള്‍ അക്രമം നടത്തിയതെന്നു ഗ്രാമവാസികള്‍ പറഞ്ഞു.
അതേസമയം നൈജീരിയയിലെ ബിറ്റ ഗ്രാമത്തില്‍ ബോക്കോഹറാം നടത്തിയ ആക്രമണത്തിനെതിരേ നടത്തിയ ബഹുരാഷ്ട്ര തിരിച്ചടിയില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: