ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു, രാജൗരി, പൂഞ്ച് ജില്ലകളിലെ നിരവധി പോസ്റ്റുകള്‍ക്ക് നേരെയാണ് ഞായറാഴ്ച രാത്രിയില്‍ വെടിവയ്പ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
പ്രകോപനമൊന്നുമില്ലാതെ ഞായറാഴ്ച രാത്രി 9.30നാണ് പൂഞ്ച് ജില്ലയിലെ കൃഷ്ണഗതി, മാന്ധി സെക്ടറുകളിലേയും രാജൗരി ജില്ലയിലെ ബാലകോട്ട്, പല്ലാന്വാല സെക്ടറുകളിലേയും നിയന്ത്രണരേഖയ്ക്ക് സമീപം പാക് സേന വെടിവയ്പ്പ് നടത്തിയതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. വെടിവയ്പ്പില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയില്‍ ജമ്മു ജില്ലയിലെ അതിര്‍ത്തി പോസ്റ്റുകളില്‍ പാകിസ്ഥാന് മോര്‍ട്ടാര്‍ ബോംബുകള്‍ എറിഞ്ഞിരുന്നു. ആ ദിവസം ശാന്തത പാലിച്ച ഇന്ത്യന്‍ സൈന്യം കഴിഞ്ഞ രാത്രിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനമുണ്ടായതോടെയാണ് തിരിച്ചും വെടിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: